ജിദ്ദ ; പൊതുമാപ്പ് പ്രയോജനപ്പെടുത്തി തിങ്കളാഴ്ച വരെ 4,04,253 നിയമ ലംഘകർ ഫൈനൽ എക്‌സിറ്റ് നേടിയതായി ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ അറിയിച്ചു.ഇതിൽ ഒരു ലക്ഷത്തിലേറെ പേർ ഇതുവരെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി .പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന നിയമ ലംഘകരെ സ്വീകരിക്കാൻ എല്ലാ പ്രവിശ്യകളിലും ഒന്നിലധികം കേന്ദ്രങ്ങൾ ജവാസാത്ത് സജ്ജീകരിച്ചിട്ടുണ്ട്.
പൊതുമാപ്പിൽ അവശേഷിക്കുന്ന ദിവസങ്ങൾ നിയമ ലംഘകർ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു . ഫൈനൽ എക്‌സിറ്റ് നേടിയവർ പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതിനു മുമ്പായി രാജ്യം വിടണം. അല്ലാത്ത പക്ഷം ഇവരെ വീണ്ടും നിയമ ലംഘകരായി കണക്കാക്കി നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ജവാസാത്ത് മേധാവി പറഞ്ഞു. മക്ക പ്രവിശ്യയിൽ നിയമ ലംഘകരെ സ്വീകരിക്കുന്ന ശുമൈസി കേന്ദ്രം അദ്ദേഹം സന്ദർശിച്ചു.