അറബ് നാട്ടിലെ കേരളം എന്നറിയപ്പെടുന്ന സലാലയിലെ ടൂറിസം ഫെസ്റ്റിവലിന് ഈ മാസം 30ന് തുടക്കമാകും. രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദോഫര്‍ മുന്‍സിപ്പാലിറ്റി അറിയിച്ചു.
ഈദുല്‍ ഫിത്ര്‍ ആഘോഷവും ഖരീഫ് സീസണും മഴയും ഒന്നിക്കുന്ന സലാല ടൂറിസം ഫെസ്റ്റിവലിലേക്ക് ഇത്തവണയും സഞ്ചാരികൾ ഒഴുകിയെത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 18 ലക്ഷം പേര്‍ വിനോദസഞ്ചാര ഉല്‍സവത്തിന് എത്തിയിരുന്നു. ഫെസ്റ്റിവല്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി അറബ് രാജ്യങ്ങളിലെ പൈതൃകക്കാഴ്ചകള്‍ ഉള്‍പെടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭ അറിയിച്ചു. ഉല്‍സവത്തിന്‍റെ മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഖരീഫ് സീസണിന്‍റെ ഭാഗമായിട്ടാണ് വര്‍ഷംതോറും വിനോദ സഞ്ചാരോല്‍സവം സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്‍റെ സുഗമമായി നടത്തിപ്പിനായി ദോഫര്‍ മുന്‍സിപ്പാലിറ്റി ഒരുങ്ങിയതായും അധികൃതർ അറിയിച്ചു.