കുറഞ്ഞ ശമ്പളക്കാരായ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിനെതിരെ സൗദി ശൂറ കൗൺസിൽ അംഗം രംഗത്ത്. നാലായിരം റിയാലില്‍ താഴെ ശമ്പളമുള്ള വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കരുതെന്നാണ് ആവശ്യം. നിയമം നടപ്പാക്കിയാല്‍ ബിനാമി ബിസിനസ്സും ഫ്രീ വീസക്കാരേയും ഒഴിവാക്കാനാവുമെന്നാണ് വിലയിരുത്തുന്നത്.
വാഹനങ്ങളുടെ എണ്ണവും റോഡുകളിലെ തിരക്കും അപകട നിരക്കും വര്‍ധിച്ച പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം. ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് നിയന്ത്രിച്ചാല്‍ അപകടവും മരണവും ഒരു പരിധിവരെ തടയാനാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് കൃത്യമായ മാനദണ്ഡം ഉണ്ടായിരിക്കണമെന്നും നിര്‍ദേശിക്കുന്നു. ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ ഒടുക്കാന്‍ കഴിവുള്ളവർക്ക് മാത്രമേ ലൈസന്‍സ് അനുവദിക്കാവൂ. വാഹനം ഓടിക്കുന്നതിനിടെ ഉണ്ടായേക്കാവുന്ന പിഴകള്‍ അടയ്ക്കാൻ കുറഞ്ഞ വരുമാനക്കാര്‍ക്ക് പ്രയാസമാവും എന്നതിനാല്‍ ഹൗസ് ഡ്രൈവര്‍മാര്‍, സ്ഥാപനങ്ങളിലെ ഡ്രൈവര്‍ തസ്തികയില്‍ റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ എന്നിവര്‍ക്ക് ഒഴികെ നാലായിരം റിയാലില്‍ കുറഞ്ഞ വരുമാനക്കാര്‍ക്ക് ലൈസന്‍സ് നല്‍കരുതെന്നാണ് ശൂറാ കൌണ്‍സില്‍ അംഗം ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.