മക്ക: ഉംറ നിര്‍വഹിക്കാനെത്തിയ കുവൈത്ത് തീര്‍ത്ഥാടകന് മദീനയിൽ നഷ്ടപ്പെട്ട പണം മക്കയിൽ വെച്ച് തിരികെ കിട്ടി. കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ സെയ്ദ് അല്‍ ഖബ്ബാര്‍ എന്ന തീര്‍ത്ഥാടകനാണ് മദീനയില്‍ നിന്നും മക്കയിലേക്ക് പുറപ്പെടുന്നതിനിടെ 16,000 റിയാല്‍ (ഏകദേശം 2.70 ലക്ഷം രൂപ) നഷ്ടമായത്.
വയോധികനായ ഒരു തീർത്ഥാടകൻ ഉംറക്കുള്ള വസ്‌ത്രം (ഇഹ്‌റാം) ധരിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട് ഖബ്ബാറും കുടുംബവും ഇയാളെ സഹായിച്ചിരുന്നു . കൈയിലുണ്ടായിരുന്ന വസ്ത്രങ്ങളും 16000 റിയാല്‍ സൂക്ഷിച്ചിരുന്ന പൊതിയും താഴെ വച്ചാണ് വയോധികനെ സഹായിച്ചത്. ഇതിന് ശേഷം പോകാന്‍ ഒരുങ്ങിയപ്പോള്‍ പണപ്പൊതിയും വസ്ത്രങ്ങളും നിലത്ത് നിന്നും എടുക്കാന്‍ മറക്കുകയായിരുന്നു.
പിന്നീട് ഒരു ടാക്സി കാറിൽ അദ്ദേഹവും കുടുംബവും മക്കയിലേക്ക് പോയി . മക്കയിലെത്തി ടാക്സി ഡ്രൈവര്‍ക്ക് പണം നല്‍കാന്‍ നോക്കിയപ്പോഴാണ് പണം മറന്നു വെച്ചത് ഓർമ വന്നത്. കാര്‍ ഡ്രൈവര്‍ തന്റെ മദീനയിലുള്ള സഹോദരന്‍ മുഖേന തിരച്ചില്‍ നടത്തിയെങ്കിലും പണം തിരികെ കിട്ടിയില്ല. വസ്ത്രങ്ങള്‍ മാത്രമാണ് തിരികെ കിട്ടിയതെന്ന് ടാക്സി ഡ്രൈവറുടെ സഹോദരന്‍ അറിയിച്ചു.
എന്നാല്‍ പിറ്റേന്ന് ഖബ്ബാറിന് മദീനയിൽ നിന്നും പണം കിട്ടിയതായി ഫോൺ സന്ദേശം ലഭിച്ചു. പണം കിട്ടിയ ആരോ മീഖാത്ത് പള്ളിയിലെ കൗണ്ടറില്‍ ഏല്‍പ്പിച്ചതാ യാണ് വിവരം . തുടര്‍ന്ന് മദീനയിലുള്ള അധികൃതര്‍ മക്കയിലേക്ക് പണം അയച്ചുകൊടുക്കുകയായിരുന്നു. മക്കയില്‍ നിന്നും ദൂരെയുള്ള മദീനയില്‍ നഷ്ടപ്പെട്ട പണം തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഖബ്ബാർ പറയുന്നു.