ഖത്തര്‍ പ്രശ്നത്തിന് എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്ന് അമേരിക്ക. തര്‍ക്കം തീര്‍ക്കാന്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്ന് വിദേശകാര്യസെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ പറഞ്ഞു. എന്നാല്‍ ട്രംപ് ഭരണകൂടത്തിന്‍റെ നയങ്ങളാണ് ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചതെന്ന ആരോപണം ശക്തമായി.
ഡോണള്‍ഡ് ട്രംപിന്‍റെ ഈ വരവാണ് മധ്യപൂര്‍വദേശത്ത് തമ്മിലടിക്ക് കാരണമായതെന്ന വിമര്‍ശനമാണ് ഉയരുന്നത്. സുന്നിരാജ്യമായ സൗദി അറേബ്യ ഉറ്റ സുഹൃത്താണെന്ന ട്രംപിന്‍റെ പ്രഖ്യാപനം ഷിയാ രാജ്യമായ ഇറാനോടുള്ള ശത്രുത ഉറക്കെ പ്രഖ്യാപിക്കല്‍ കൂടിയായിരുന്നു. അതുവഴി ഇറാനുമായി അടുപ്പം പുലര്‍ത്തുന്ന ഖത്തറിനുള്ള മുന്നറിയിപ്പും. ഇറാനെ ഒറ്റപ്പെടുത്താൻ ലോകരാജ്യങ്ങൾ ഒരുമിച്ചുനിൽക്കണമെന്ന് റിയാദില്‍ ട്രംപ് ആവശ്യപ്പെട്ടു. അമേരിക്കയുടെ പിന്തുണ ഉറപ്പായതോടെ ഖത്തറിനെതിരായ നടപടിക്ക് സൗദി അറേബ്യക്ക് ആത്മവിശ്വാസമേറി. മുസ്ലീം ബ്ദര്‍ഹുഡിനോടും ഹമാസി നോടുമെല്ലാമുള്ള ഖത്തറിന്‍റെ മൃദുസമീപനവും സൗദിയെ അസ്വസ്ഥരാക്കിയിരുന്നു.
ട്രപിന്‍റെ സന്ദര്‍ശന വേളയില്‍ ഭീകരവാദികളെ സഹായിക്കുന്ന രാജ്യമെന്ന നിലയില്‍ ഖത്തറിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായിരുന്നു. പക്ഷേ ഇപ്പോഴത്തെ നീക്കങ്ങള്‍ അമേരിക്കക്ക് ദോഷം ചെയ്യുമെന്നും വിലയിരുത്തലുകളുണ്ട്. സൈനികനീക്കങ്ങളില്‍ തന്ത്രപ്രധാനമേഖലയാണ് ഖത്തര്‍ എന്നതാണ് മുഖ്യകാരണം,ഐഎസിനെതിരായ പോരാട്ടത്തില്‍ പ്രത്യേകിച്ചും. ഖത്തറില്‍ നിന്ന് കമ്പനികളെ പിന്‍വലിക്കാന്‍ സൗദി തീരുമാനിച്ചാല്‍ ആഗോളസമ്പദ്വ്യവസ്ഥയെയും അത് പ്രതികൂലമായി ബാധിക്കും. ഇതെല്ലാം കണക്കിലെടുത്താണ് എത്രയുംവേഗം പ്രശ്നപരിഹാരമുണ്ടാക്കണമെന്ന് അമേരിക്ക നിര്‍ദേശിച്ചതും.