ഭീകരവാദികൾക്ക് പിന്തുണ നൽകുന്നു എന്നാരോപിച്ച് നാല് ഗൾഫ് രാജ്യങ്ങളും ഈജിപ്്തും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു. സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ ,യെമന്‍ എന്നീ ഗൾഫ് രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. യെമനിൽ ഹൂതി വിമതർക്കെതിരെ പോരാട്ടം നടത്തുന്ന അറബ് സഖ്യ സേനയിൽ നിന്നു ഖത്തറിനെ ഒഴിവാക്കി. യു.എ.ഇ വിമാനക്കമ്പനികളായ എത്തിഹാദും ഫ്ലൈ ദുബായും നാളെ മുതല്‍ ദോഹയില്‍ നിന്നുളള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
തീവ്രവാദ ഗ്രൂപ്പുകൾക്ക് സാമ്പത്തിക സഹായം നൽകുന്നു, മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത്. ദോഹയിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച ഈ നാലു രാജ്യങ്ങളും 48 മണിക്കൂറിനകം രാജ്യം വിടാൻ ഖത്തർ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഖത്തറുമായുള്ള കര, നാവിക, വ്യോമ ബന്ധങ്ങളും നിർത്തി വയ്ക്കുകയാണെന്ന് ഈ നാലു രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തർ പൌരൻമാഞ എത്രയും വേഗം രാജ്യം വിട്ടു പോകണമെന്ന് സൌദിയും യുഎഇയും ബഹ്റൈനും ആവശ്യപ്പെട്ടു. യെമനിൽ ഹൂത്തി വിമതർക്കെതിരെ സൌദിയുടെ നേതൃത്വത്തിൽ പോരാടുന്ന സഖ്യസേനയിൽ നിന്നും ഖത്തറിനെ ഒഴിവാക്കി. ഖത്തറിലേക്കുള്ള എല്ലാ സർവീസുകളും ചൊവ്വാഴ്ച മുതൽ നിർത്തി വയ്ക്കുന്നതായി അബുദാബി വിമാനക്കമ്പനിയായ ഇത്തിഹാദ് അറിയിച്ചു. തീവ്രവാദികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് സൌദി അറേബ്യ വ്യക്തമാക്കി. മറ്റു രാജ്യങ്ങളും ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് സൌദി ആവശ്യപ്പെട്ടു.
ഗൾഫ് മേഖലയിലെ സുരക്ഷ ഖത്തർ അസ്ഥിരമാക്കിയെന്ന് യുഎഇയും കുറ്റപ്പെടുത്തി. കുവൈത്തും ഒമാനും ഈ വിഷയത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റും, അൽ ഖയിദയും അടക്കമുള്ള തീവ്രവാദ സംഘടനകൾക്ക് ഖത്തർ സാമ്പത്തിക സഹായം നൽകുന്നുവെന്നാണ് മറ്റ് ഗൾഫ് രാജ്യങ്ങളുടെ വിമർശനം. ഇറാനെയും ഹമാസിനെയും അനുകൂലിച്ച് കഴിഞ്ഞ ദിവസം ഖത്തർ അമീറിൻറേതായി വന്ന പ്രസ്താവനയും മറ്റു ഗൾഫ് രാജ്യങ്ങളെ പ്രകോപിപ്പിച്ചു.