ആദ്യം നോവിച്ച് നിര്‍ഭാഗ്യം; പിന്നെ മനം നിറച്ച് അർഹിക്കുന്ന അംഗീകാരം; ചിരിച്ച് ബിബിന്‍ ദേവ്

bipin-dev-new
SHARE

ആശങ്കകള്‍ക്കും ആകാംക്ഷകള്‍ക്കുമൊടുവില്‍ അര്‍ഹിച്ച ദേശീയാംഗീകാരം തേടിയെത്തിയ സന്തോഷത്തിലാണ് മലയാളിയായ ബിബിന്‍ ദേവ്. ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേളയില്‍ സാങ്കേതിക പിഴവിനാല്‍ പേര് പരാമര്‍ശിക്കാതെ പോയ ബിബിന് ഇന്ന് വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു അവാര്‍ഡ് നല്‍കും.. ' ഒത്ത സെരുപ്പ്  സൈസ് 7 ' എന്ന തമിഴ് സിനിമയുടെ റീ റെക്കോര്‍ഡിങ്ങിനാണ് ബിബിന്‍ ദേവിനെ തേടി ദേശീയ പുരസ്കാരമെത്തിയത്.

റസൂല്‍ പൂക്കുട്ടിക്കൊപ്പം ചേര്‍ന്ന് റീ റെക്കോര്‍ഡിങ് നിര്‍വഹിച്ച സിനിമയ്ക്ക് ദേശീയ പുരസ്കാരം പ്രഖ്യാപിച്ചപ്പോഴാണ് നിര്‍ഭാഗ്യം ബിബിന്‍ ദേവിനെ കാത്തിരുന്നത്. പുരസ്കാര പ്രഖ്യാപനത്തില്‍ പേര് പരാമര്‍ശിച്ചത് റസൂല്‍ പൂക്കുട്ടിയുടെ മാത്രം. അവാര്‍ഡ് നിര്‍ണയത്തിന് സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ പേര് വിവരങ്ങള്‍ അയച്ചപ്പോള്‍ വന്ന സാങ്കേതിക പിഴവാണ് കാരണം. 

സ്വപ്രയത്നം ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുമ്പോഴും ജീവിതത്തിലെ ഏറ്റവും നിര്‍ണായക നിമിഷം സാങ്കേതിക പിഴവ് മൂലം നഷ്ടപ്പെടുമോയെന്ന ആശങ്കയിലായിരുന്നു ബിബിന്‍ ദേവ്. അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഡല്‍ഹിയില്‍ എത്തണമെന്ന വിളി വന്നപ്പോഴാണ് മാസങ്ങള്‍ നീണ്ട അനിശ്ചിതത്വം ആഹ്ലാദത്തിന് വഴിമാറിയത്.

അവാര്‍ഡ് പ്രഖ്യാപനം വന്നപ്പോള്‍ തന്നെ ബിബിന്‍ദേവും പുരസ്കാരത്തിനര്‍ഹനാണെന്ന് റെസൂല്‍ പൂക്കുട്ടി വ്യക്തമാക്കിയിരുന്നു. അങ്കമാലി കിടങ്ങൂര്‍ സ്വദേശിയായ ബിബിന്‍ ദേവ് 15 വര്‍ഷമായി മുംബൈ കേന്ദ്രീകരിച്ചാണ് സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഷെര്‍നി, ട്രാന്‍സ്, യന്തിരന്‍ 2, ഒടിയന്‍, മാമാങ്കം, മാസ്റ്റര്‍ പീസ്, കമ്മാരസംഭവം തുടങ്ങി ഒട്ടേറെ സിനിമകളുടെ ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നതും ബിബിന്‍ ദേവാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...