‘സ്റ്റുഡിയോയിൽ ഞാന്‍ കമ്പോസർ മാത്രം; മക്കളോടും പരുക്കന്‍’‍; തുറന്നു പറഞ്ഞ് റഹ്മാന്‍

rahman-family
SHARE

ലോകമെങ്ങുമുള്ള സംഗീതപ്രേമികളുടെ ഹരമാണ് എ.ആര്‍ റഹ്മാന്‍. ആ വിരലുകള്‍ കീ ബോര്‍ഡില്‍ തൊട്ടപ്പോഴെല്ലാം ഹിറ്റുകള്‍ ഒഴുകിയെത്തി. സംഗീതലോകത്തിനപ്പുറം തന്റെ നിലപാടുകള്‍ തുറന്നു പറയാനും മടിയില്ലാത്ത വ്യക്തി കൂടിയാണ് റഹ്മാന്‍. 

തന്റെ ചുവടു പിന്തുടര്‍ന്ന് മക്കളേയും സംഗീതലോകത്തേക്കു കൊണ്ടു വന്നു. . റഹ്മാന്റെ മക്കളായ ഖദീജയും എ.ആർ.അമീനും ഈയടുത്ത കാലത്ത് സംഗീത ആൽബങ്ങൾ റിലീസ് ചെയ്തിരുന്നു. ഇരു ഗാനങ്ങളും ചിട്ടപ്പെടുത്തിയത് റഹ്മാൻ തന്നെയാണ്. 

‘ലോക്ഡൗൺ കാലം എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളികൾ നിറഞ്ഞതും അതുപോലെ സംതൃപ്തകരവുമായിരുന്നു. എന്റെ അമ്മ അസുഖ ബാധിതയായി കഴിയുകയായിരുന്നു. അപ്പോഴൊക്കെ ആ സാഹചര്യങ്ങളെ അതിജീവിക്കാൻ എനിക്ക് ഏറെ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നു. അതുപോലെ ഈ ലോക്ഡൗൺ കാലത്താണ് ഞാൻ എന്റെ മക്കള്‍ക്കൊപ്പം പാട്ടുകളൊരുക്കിയത്. എന്റെ സംഗീതത്തിൽ അവര്‍ പാടി. റെക്കോർഡിങ് സ്റ്റുഡിയോയിൽ കയറിയാൽ പിന്നെ ഞാൻ കമ്പോസർ മാത്രമാണ്. അവിടെ അച്ഛൻ–മക്കൾ ബന്ധങ്ങളൊന്നുമില്ല. എന്റെ മക്കളോടു പോലും ഞാൻ വളരെ പരുക്കനായി മാത്രമേ പെരുമാറൂ. കടുത്ത ഭാഷയിലായിരിക്കും സംസാരിക്കുന്നത്

പക്ഷേ അപ്പോഴത്തെ എന്റെ അത്തരം മാറ്റങ്ങൾ മക്കൾക്ക് എപ്പോഴും ഗുണകരമായേ ഭവിക്കൂ എന്നെനിക്കുറപ്പാണ്. കാരണം, സംഗീതത്തിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും അത് അവരെ സഹായിക്കും. അതുകൊണ്ടു തന്നെ ഞാൻ അതിനെ നല്ല രീതിയിൽ മാത്രമാണു കാണുന്നത്. സംഗീതത്തിൽ നിലയുറപ്പിക്കണമെങ്കിൽ അത്രയധികം കഷ്ടപ്പാടുകളും പ്രയാസങ്ങളും അനുഭവിക്കേണ്ടിവരുമെന്ന തിരിച്ചറിവ് അവർക്കുണ്ടാകാൻ ഇത്തരം പെരുമാറ്റങ്ങൾ അനിവാര്യമാണ്’. എ.ആര്‍.റഹ്മാൻ പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...