‘ഞാൻ മരിച്ചാൽ എന്നെ കാണാൻ അവരുണ്ടാകും; അത് മതി’; അറിയാത്ത ഷക്കീല; കുറിപ്പ്

shakeela-theetha
SHARE

മലയാളത്തില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ക്കൊപ്പം നടി ഷക്കീലയുടെ സിനിമയും റിലീസ് ചെയ്ത ഒരു കാലമുണ്ടായിരുന്നു. തൊണ്ണൂറുകളുടെ അവസാനം കേരളത്തില്‍ തരംഗമായിരുന്ന ഈ നടി പില്‍ക്കാലത്തു മുഖ്യധാര സിനിമകളും പ്രത്യക്ഷപ്പെട്ടു. പല സിനിമാ താരങ്ങള്‍ക്കും മറ്റാരും കാണാത്ത നല്ല ജീവിതവശങ്ങളുണ്ടാകും. അതിനു മികച്ച ഉദാഹരണമാണ് ഷക്കീല എന്ന നടി. ഷക്കീലയെക്കുറിച്ച് ഹൃദ്യമായ ഫെയ്സ്ബുക്ക് കുറിപ്പെഴുതിയിരിക്കുകയാണ് തീര്‍ത്ഥ അമ്പിളി. 

പോസ്റ്റിന്റെ പൂര്‍ണരൂപം

'ഏതാണ്ട് ആയിരത്തിയഞ്ഞൂറോളം ട്രാൻസ്ജെൻഡർ കുട്ടികൾ എന്നെ മമ്മി എന്നാണ് വിളിക്കുന്നത്. എനിക്ക് ഭർത്താവില്ല, കുട്ടികളില്ല, ആരുമില്ല, ഒറ്റയ്ക്കാണ് താമസം. പക്ഷേ ഞാൻ മരിച്ചാൽ അവിടെ കുറഞ്ഞത് ആയിരത്തിയഞ്ഞൂറോളം ട്രാൻസ്ജെൻഡർ കുട്ടികൾ ഉണ്ടാവും. എനിക്ക് അത് മതി.' 

കനത്ത ദാരിദ്ര്യം മൂലം തന്റെ 17-ാം വയസ്സിൽ അഭിനയരംഗത്തെത്തുകയും സെക്സ് ബോംബായി ചിത്രീകരിക്കപ്പെടുകയും ചെയ്ത ഷക്കീല എന്ന നടിയുടെ വാക്കുകളാണിത്. സ്വന്തം കുടുംബത്തിനു വേണ്ടി ജീവിക്കുകയും കറിവേപ്പില പോലെ പുറന്തള്ളപ്പെടുകയും അനാഥയാവുകയും ചെയ്ത സ്ത്രീയാണവർ. പുകവലിയും മദ്യപാനവും കുടുംബവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് പറയാൻ അവർക്കാവും

എന്റെ അനുഭവങ്ങളാണ് എന്നെ അരാജകവാദിയാക്കിയതെന്ന് ഒരു സ്ത്രീ പറയുമ്പോൾ അതിനെ വില കുറഞ്ഞ വികാരപ്രകടനമായിട്ടല്ല കാണേണ്ടത്.

പ്രിയപ്പെട്ടവളേ, ദുഃഖം വരുമ്പോൾ ദൈവത്തിന് നീ എഴുതിയ കത്തുകൾ എനിക്ക് മനസ്സിലാകും.

യരൂശലേംപുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു.

എനിക്കു ഇരുൾനിറം പറ്റിയിരിക്കയാലും ഞാൻ വെയിൽകൊണ്ടു കറുത്തിരിക്കയാലും എന്നെ തുറിച്ചുനോക്കരുതു. എന്റെ അമ്മയുടെ പുത്രന്മാർ എന്നോടു കോപിച്ചു. എന്നെ മുന്തിരിത്തോട്ടങ്ങൾക്കു കാവലാക്കി; എന്റെ സ്വന്ത മുന്തിരിത്തോട്ടം ഞാൻ കാത്തിട്ടില്ലതാനും

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...