സുശാന്തിന്റെ മരണം; അന്വേഷണ ഉദ്യോഗസ്ഥന് 'നിർബന്ധിത' ക്വാറന്റീൻ; വിവാദം

vinaytiwari-03
SHARE

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം അന്വേഷിക്കുന്ന ബിഹാർ പൊലീസ് ഉദ്യോഗസ്ഥനെ മുംബൈയിൽ നിർബന്ധിത ക്വാറന്റീനിലാക്കി. പട്നയിൽ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥൻ വിനയ് തിവാരിക്കാണ് ക്വാറന്റീനിൽ പോകാനുള്ള നിർദ്ദേശം ലഭിച്ചത്.

താരത്തിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ മുംബൈ– ബിഹാർ പൊലീസ് വിഭാഗങ്ങൾ തമ്മിലുള്ള പോരിന്റെ ഭാഗമാണ് നീക്കമെന്ന ആരോപണം ഇതിനകം ഉയർന്നു കഴിഞ്ഞു. കേസ് അന്വേഷണത്തിൽ രാഷ്ട്രീയം കലർത്തരുതെന്നാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ അഭ്യർത്ഥിച്ചിരിക്കുന്നത്.

കഴിഞ്ഞ ആറുദിവസമായി കേസ് അന്വേഷണത്തിന്റെ ഭാഗമായി വിനയ്കുമാറും സംഘവും മുംബൈയിൽ ഉണ്ട്. ഇവരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശിച്ചിരുന്നുമില്ല. എന്നാൽ കഴിഞ്ഞ ദിവസം ഐപിഎം മെസ്സിലെ താമസം വിനയ് തിവാരിക്ക് നിഷേധിച്ചു. സുശാന്തിന്റെ പിതാവിന്റെ പരാതിയിലാണ് വിനയ് സംഘത്തലവനായ ടീം അന്വേഷണം നടത്തുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...