മമ്മൂട്ടി ആരാധകരുടെ എക്കാലത്തെയും പ്രിയ ചിത്രങ്ങളിലൊന്നാണ് കോട്ടയം കുഞ്ഞച്ചൻ. 2018 മാർച്ചിൽ ഇൗ സിനിമയുടെ രണ്ടാം ഭാഗം എത്തുെമന്ന പ്രഖ്യാപനമുണ്ടായിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു സിനിമ നിർമിക്കുമെന്നായിരുന്നു അറിയിപ്പ്. ആശാനേ ജോഷി ചതിച്ചു എന്ന കുഞ്ഞച്ചനിലെ ഡയലോഗിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ സിനിമയുടെ പോസ്റ്ററും ഷെയര്‍ ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ ചില വിവാദങ്ങളും ഉണ്ടായി. ഇതോടെ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാംഭാഗം ചർച്ചകളിൽ നിന്നും ഒഴിഞ്ഞിരുന്നു. പക്ഷേ എല്ലാം പരിഹരിച്ച് ചിത്രമെത്തും എന്നു തന്നെയായിരുന്നു സൂചന. ഇപ്പോഴിതാ ആ സിനിമ ചെയ്യില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്.
‘കോട്ടയം കുഞ്ഞച്ചൻ ഇനി സാധ്യമാകില്ല. കാരണം അതിനുള്ള സമയം കഴിഞ്ഞുപോയ പോലെ തോന്നുന്നു. മാത്രമല്ല ഒരു കഥയില്‍ കൃത്യമായി ലാന്‍ഡ് ചെയ്യാന്‍ പറ്റിയിട്ടില്ല. അങ്ങനൊരു ആലോചന നടക്കുന്ന സമയത്ത് മമ്മൂക്കയും ഞാനും പല വഴിക്ക് തിരക്കിലായിപ്പോയി. ആ സിനിമ ചെയ്യാന്‍ ശ്രമിച്ച സമയമുണ്ടായിരുന്നു. അന്നത് പല കാരണങ്ങളാല്‍ നടന്നില്ല. അതു പോെലയാണ് ടര്‍ബോ പീറ്റർ എന്ന സിനിമയും. ഇൗ രണ്ടു സിനിമകളും ഇനി സംഭവിക്കില്ല. എന്റെ മുന്നിലുള്ളത് ആടിന്റെ മൂന്നാംഭാഗം. പിന്നെ ഒരു േവറിട്ട ത്രില്ലർ സിനിമയും. ഇതു രണ്ടുമാണ് മുന്നിലുള്ള പ്രോജക്ടുകൾ’. ദി ക്യൂവിന് കൊടുത്ത അഭിമുഖത്തിൽ മിഥുൻ വ്യക്തമാക്കി.
ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി ഡ്രൈവിംഗ് സ്‌കൂള്‍ നടത്തുന്ന കുഞ്ഞച്ചന്‍ എന്ന കോട്ടയം വാമൊഴിയുളള നായകനെ ആണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഡെന്നീസ് ജോസഫിന്റേതായിരുന്നു തിരക്കഥ. സുനിതയുടെ ബാനറില്‍ അരോമ മണി നിര്‍മ്മിച്ച കോട്ടയം കുഞ്ഞച്ചന്‍ വമ്പന്‍ വിജയവുമായിരുന്നു.