ദൃശ്യം സിനിമയുടെ തുടർച്ചയായ കുറിപ്പ് സമൂഹമാധ്യമങ്ങിൽ വൈറലായിരുന്നു. ചിത്രത്തിൽ ഷാജോൺ അവതരിപ്പിച്ച സഹദേവനെ കേന്ദ്രകഥാപാത്രമാക്കി ശ്യാം വർക്കല എഴുതിയ കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത്. ഇപ്പോഴിതാ ശരിക്കും സഹദേവൻ പൊലീസിന്റെ ശബ്ദം ശ്യാമിനെ തേടിയെത്തിയിരിക്കുകയാണ്. ദൃശ്യത്തിൽ സത്യത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം സഹദേവനായിരുന്നു. എന്നാൽ ആ സത്യത്തെ ജനങ്ങൾ തല്ലാൻ ഓടിക്കുന്നതും കണ്ടപ്പോൾ സഹദേവന് നീതി കിട്ടണമെന്ന് ആഗ്രഹം തോന്നി. അങ്ങനെയാണ് ഇത്തരമൊരു കഥയെഴുതിയതെന്ന് ശബരി ഫെയ്സ്ബുക്ക് കുറിപ്പിൽ കുറിച്ചു. ശ്യാമിന്റെ പോസ്റ്റ് ഇങ്ങനെ:
സാക്ഷാൽ സഹദേവൻ പോലീസിന്റെ ശബ്ദം എന്നെ തേടിയെത്തി..അഭിനന്ദനങ്ങൾ ചൊരിഞ്ഞു കൊണ്ട്..
ഒരു പാട് പേർ അദ്ദേഹത്തിന് എന്റെ കഥ ഷെയർ ചെയ്തുവെന്ന് പറഞ്ഞു.
മനസ്സ് തുറന്ന് നന്ദിയും പറഞ്ഞു.
ഷാജോൺ ചേട്ടാ..
സത്യത്തിൽ ദൃശ്യത്തിന്റെ രണ്ടാം ഭാഗം എന്നതായിരുന്നില്ല എഴുതുമ്പോൾ മനസ്സിൽ..
ദൃശ്യത്തിലെ പ്രധാന കഥാപാത്രങ്ങളെ വച്ച് മറ്റൊരു ശ്രമം...ഫിക്ഷൻ.
സഹദേവൻ എന്ന ക്യാരക്റ്ററാണ് ദൃശ്യത്തിൽ സത്യത്തോട് ചേർന്ന് നിൽക്കുന്നത്. പക്ഷേ...ആ സത്യത്തിനെ അവസാനം നാട്ടുകാർ തല്ലാൻ ഓടിക്കുന്നതാണ് കാണുന്നത്.
സഹദേവന് നീതി കിട്ടണം എന്ന് മാത്രമേ കഥ എഴുതുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.
അതു കൊണ്ട് ദൃശ്യത്തിലെ ചില പ്രധാന ഭാഗങ്ങൾ ഞാൻ വിട്ടു കളഞ്ഞു. പിന്നെ ശ്രദ്ധക്കുറവിൽ ചില അപാകതകളും പറ്റി.
ഇത്രയൊക്കെ റീച്ച് കിട്ടുമെന്ന് ഞാനറിഞ്ഞില്ല മാധവങ്കുട്ടീ..
ദൃശ്യം എന്ന മൂവി ജിത്തു ജോസഫ് സാറിന്റെ തലച്ചോറാണ്. അതിനും മുകളിൽ ഒന്നും നിൽക്കില്ല.
ഞാനെഴുതിയത് അദ്ദേഹം വായിച്ചിട്ടുണ്ടാകും.
ദേഷ്യം തോന്നിയിട്ടുണ്ടാകോ എന്നറിയില്ല... എഴുതി നാശമാക്കിയെന്ന് വിചാരിച്ചോ ആവോ..നല്ല ആകംക്ഷയുണ്ട് അദ്ദേഹത്തിന്റെ മനസ്സറിയാൻ.
എന്തായാലും എന്നെ അറിയുന്നതും, അറിയാത്തതുമായ
ഈ കഥയൊരു മഹോത്സവമാക്കി മാറ്റി തെറ്റ് ചൂണ്ടിക്കാട്ടി തിരുത്തി
പ്രോത്സാഹിപ്പിക്കാൻ മനസ്സ് കാട്ടിയ എന്നാ നല്ല മനസ്സുകൾക്കും നന്ദി.
ഈ കഥ ഷാജോൺ ചേട്ടന് അയച്ച സുധീഷ് ഭായിക്കും,
സിനിമയോടുള്ള എന്റെ സമീപനം തന്നെ മാറ്റിമറിച്ച സിനിമ പാരഡൈസോ ക്ലബ്ബിനും,
മൂവീ സ്ട്രീറ്റിനും, ഷാജോൺ ചേട്ടന്റെ ശബ്ദം എന്നിലേയ്ക്കെത്തിച്ച
വരാനിരിക്കുന്ന മമ്മൂക്കയുടെ കൊടുങ്കാറ്റായ "ഷൈലോക്ക്"
എന്ന സിനിമയുടെ സ്ക്രിപ്റ്റ് റൈറ്ററിർ ചങ്ക് ബിബിൻ മോഹനും,
ആക്ടർ മച്ചാൻ ജിബിനും,...
നന്ദി ഞാൻ പറയൂല...