മഴവിൽ മനോരമ ആദ്യ സിനിമാ പുരസ്കാര നിശയ്ക്ക് ശോഭയേകി ബോളിവുഡ് താരങ്ങളുടെ നൃത്തവിരുന്ന്. സൊനാക്ഷി സിന്‍ഹ, ബിപാഷ ബസു, മലൈക അറോറ ഉള്‍പ്പെടെയുള്ളവരാണ് അങ്കമാലി അഡ്്ലക്സ് സെന്ററില്‍ നൃത്തച്ചുവടുകളുമായെത്തിയത്. ഗായകന്‍ യേശുദാസിന് പുതു തലമുറയുടെ സംഗീത സമര്‍പ്പണം പുരസ്കാര നിശയുടെ മാറ്റ് കൂട്ടി.
ഗാനഗന്ധര്‍വന് ഇളമുറക്കാരുടെ ആദരം. മഴവില്‍ മനോരമ പ്രഥമ എന്‍റര്‍ടെയ്ന്‍മെന്റ് പുരസ്കാര നിശയ്ക്കായ് അഡ്്ലക്സില്‍ തടിച്ചു കൂടിയ പതിനായിരങ്ങള്‍ ശ്വാസമടക്കി ഇരുന്ന നിമിഷങ്ങള്‍. യേശുദാസിന്റെ സംഗീതവഴിയിലെ അവിസ്മരണീയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ളതായിരുന്നു സ്റ്റീഫന്‍ ദേവസിയുടേയും സംഘത്തിന്റേയും ഗുരുദക്ഷിണ.
ബോളിവുഡ് സംഗീതത്തിന്റെ അകമ്പടിയില്‍ നൃത്തച്ചുവടുകളുമായി ഫാഷന്‍ റാംപിലേയും ബോളിവുഡിലേയും മിന്നും താരം ബിപാഷ ബസു, പിന്നാെലയെത്തിയ സൊനാക്ഷി സിന്‍ഹ ഒരു പടി കൂടി കടന്ന് മലയാള ഗാനത്തിനൊത്ത് നൃത്തച്ചുവടുകള്‍ വച്ച് കാണികളെ കയ്യിലെടുത്തു.
പിന്നീടുള്ള കാത്തിരിപ്പ് ബോളിവുഡിലെ ഫാഷന്‍ ഐക്കണ്‍ കൂടിയായ മലൈക അറോറയ്്ക്ക് വേണ്ടിയായിരുന്നു. മണിക്കൂറുകള്‍ കാത്തിരുന്നവരെ മലൈക ഒട്ടും നിരാശപ്പെടുത്തിയുമില്ല. മിന്നും പ്രകടനം തന്നെയായിരുന്നു വേദിയില്‍.
ഷംന കാസിം, നിക്കി ഗിൽറാണി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും നൃത്തച്ചുവടുകളുമായി സദസ്സിനെ പ്രകമ്പനം കൊള്ളിച്ചു. ആദ്യമായി അവതാരക വേഷമണിഞ്ഞ നടന്‍ കുഞ്ചാക്കോ ബോബനും, രമേഷ് പിഷാരടിയും വേറിട്ട അവതരണശൈലിയുമായി ഹരം പകര്‍ന്നു.