ഇന്ത്യൻ സിനിമയിലെ കീരിടവും ചെങ്കോലുമില്ലാത്ത രാജാവാണ് സ്റ്റെൽ മന്നൻ രജനികാന്ത്. നാൽപ്പതു വർഷങ്ങളില്‍ ഒരിക്കൽ പോലും രജനി പിന്നാക്കം പോയില്ല. സഹനടനായും വില്ലനായും തുടങ്ങിയ തീരശീലാ ജീവിതം. ശങ്കര്‍-രജനികാന്ത് ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 തിയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. വാനോളമാണ് പ്രതീക്ഷകൾ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സീ ടിവിയ്ക്ക് നല്‍കിയ അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. സൂപ്പർതാരങ്ങൾ ബസിലോ ഓട്ടോയിലും യാത്ര ചെയ്താലോ ലുങ്കിയുടുത്താലോ ആരാധകനൊപ്പം സെൽഫിയെടുത്താലോ അങ്ങയേറ്റം സിംപിൾ ആണ് അദ്ദേഹം എന്നു പാടിനടക്കുന്നവരാണ് ആരാധകർ. അത്തരമൊരു ചോദ്യമുണ്ടായി അഭിമുഖത്തിൽ. മറുപടി അത്ഭുതപ്പെടുത്തുന്നതായിരുന്നു.
‘താങ്കള്‍ വളരെ സിംപിളാണെന്ന് പലരും പറയാറുണ്ടല്ലോ. സൂപ്പര്‍സ്റ്റാര്‍ ആയിട്ടും എങ്ങനെയാണ് സിംപിളായി ജീവിക്കുന്നത്’ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഞാന്‍ സഞ്ചരിക്കുന്നത് ബി.എം.ഡബ്ല്യു കാറില്‍, താമസിക്കുന്നത് പോയസ് ഗാര്‍ഡനില്‍, ഭക്ഷണം കഴിക്കാന്‍ പോവുന്നത് പഞ്ചനക്ഷത്ര, സപ്തനക്ഷത്ര ഹോട്ടലുകളില്‍. ഇതാണോ ലളിതജീവിതം?’ എന്നായിരുന്നു രജനിയുടെ മറുചോദ്യം.
കാലക്ക് ശേഷം വീണ്ടും ഒരു രജനികാന്ത് ചിത്രം ഈ വര്‍ഷം തന്നെ റിലീസിനായി ഒരുങ്ങുന്നു എന്ന ആവേശത്തിലാണ് ആരാധകര്‍. ശങ്കര്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ.ആര്‍.റഹ്മാനാണ് സംഗീതം.