രണ്ട് പേരേ പ്രണയിച്ചിട്ടുണ്ട്; അതിനർത്ഥം ഞാൻ ചതിച്ചുവെന്നല്ല; വിശാൽ

vishal-actor
SHARE

സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുമ്പോൾ ഉടനടി പ്രതികരിക്കണമെന്ന ശക്തമായ നിലപാട് പ്രഖ്യാപിച്ചയാളാണ്  നടനും നടികര്‍സംഘം ജനറല്‍സെക്രട്ടറിയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍പ്രസിഡന്റുമായ വിശാൽ. രാജ്യമാകെ ഉയരുന്ന മീ ടൂ ക്യാംപയിനില്‍ ശക്തമായ നിലപാട് പ്രഖ്യാപിക്കുന്ന താരത്തിന്‍റെ വി‍ഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മീടുവിൽ തന്റെ നിലപാട് ശക്തമായി ആവർത്തിച്ചു രംഗത്തു വന്നിരിക്കുകയാണ് വീണ്ടും താരം. 

ലൈംഗികാതിക്രമങ്ങൾ നേരിട്ടവർക്കും അതിജീവിച്ചവർക്കും തുറന്നു സംസാരിക്കാനുളള വ്യക്തമായ ഇടമാണ് മീ ടൂ ക്യാമ്പയിനെന്നും എന്നാൽ അതിനെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും വിശാൽ പറഞ്ഞു. അവസരം ലഭിക്കുന്നതിനു വേണ്ടി വഴങ്ങികൊടുക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ല. എന്റെ സിനിമകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് ഞാന്‍ ഉറപ്പുവരുത്താന്‍ ശ്രമിക്കാറുണ്ട്.പരസ്പര സമ്മതത്തോടു കൂടി രണ്ട് വ്യക്തികള്‍ തമ്മിലുണ്ടാകുന്ന ബന്ധം ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ല. സിനിമയില്‍  ഇതുവരെ രണ്ട് പെണ്‍കുട്ടികളുമായി ഞാന്‍ പ്രണയത്തിലായിട്ടുണ്ട്. അതിനര്‍ത്ഥം ഞാനവരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ഉപദ്രവിച്ചു എന്നുമല്ല' വിശാല്‍ പറഞ്ഞു.

സ്ത്രീകൾ തുറന്നു സംസാരിക്കുമ്പോൾ വേട്ടക്കാരന്റെ മുഖം സമൂഹത്തിന് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. എന്നാൽ ഇത്തരം കാര്യങ്ങൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല. ഒരു സിനിമയുടെ ഓഡിഷനിൽ പങ്കെടുത്ത് അവസരം കിട്ടാത്ത ആൾ വ്യക്തി വൈരാഗ്യം തീർക്കാൻ മീടു ഉപയോഗിക്കുകയാണെങ്കിൽ എന്തായിരിക്കും അവസ്ഥ താരം ചോദിച്ചു. 

ചൂഷണം തടയാൻ തമിഴ് സിനിമയിൽ പാനല്‍രൂപീകരിക്കുമെന്നും വിശാൽ  നേരത്തെ പറഞ്ഞിരുന്നു. നമ്മുടെ  സ്ത്രീകള്‍സംസാരിക്കുകയാണ്, ഞാന്‍അവര്‍ക്കൊപ്പമാണ്. തനുശ്രീ ദത്ത, ചിന്‍മയി എന്നിവരെ ബഹുമാനിക്കുന്നു. മോശം സംഭവങ്ങള്‍നിങ്ങള്‍അഭിമുഖീകരിക്കുമ്പോൾ തങ്ങളെ വിവരമറിയിക്കണമെന്നും വിശാൽ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. 

MORE IN ENTERTAINMENT
SHOW MORE