ഭാര്യയെ ട്രോഫിയാക്കുന്നു; നടിമാരെ 'വെപ്പാട്ടികളും': ഹൃത്വിക്കിനെതിരെ കങ്കണ

hrithik-roshan-kangana
SHARE

മീടു ക്യാംപെയ്ൻ ശക്തമായ സാഹചര്യത്തിൽ ഹൃത്വിക് റോഷനെതിരെ വിമർശനം കടുപ്പിച്ച് നടി കങ്കണ റാവത്ത് രംഗത്ത്. നമ്മുടെ ചലച്ചിത്ര മേഖലയിൽ സ്ത്രീകളോട് മാന്യമായി പെരുമാറാത്ത ഒരുപാട് പേർ ഇപ്പോഴുമുണ്ട്. അവർ സ്ത്രീകളെ ഉപദ്രവിക്കും. ഭാര്യമാരെ ട്രോഫികളായി സൂക്ഷിക്കുന്ന ഇവർ ചെറുപ്പക്കാരികളായ നടിമാരെ വെപ്പാട്ടികളാക്കുന്നു– കങ്കണ തുറന്നടിച്ചു. ആത്മാഭിമാനം ഉളള ആരും തന്നെ ഹൃത്വിക്ക് റോഷനോപ്പം ജോലി ചെയ്യാൻ തയ്യാറാകരുത്. 

ഹൃത്വിക്ക് റോഷനെതിരെ ആദ്യമായല്ല കങ്കണ ശബ്ദമുയർത്തുന്നത്. തന്റെ ഇമെയിൽ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക്  ചോർത്തിയെന്നായിരുന്നു കങ്കണയുടെ പ്രധാന ആരോപണം. ഈ കാര്യം ചൂണ്ടിക്കാട്ടി കങ്കണ പോലീസിൽ പരാതി നൽകിയിരുന്നു. തന്റെ പേര് ഉപയോഗിച്ച് കങ്കണയെ ആരൊക്കെയോ ചേർന്ന് കബളിപ്പിക്കുകയായിരുന്നുവെന്നായിരുന്നു ഹൃത്വിക്കിന്റെ വാദം.കങ്കണയുടെ സഹോദരി രങ്കോലി ഹൃത്വികിനെതിരേ ഒരു ചിത്രവുമായി രംഗത്ത് വന്നിരുന്നു. ഹൃത്വികും കങ്കണയും ചേർന്നു നിൽക്കുന്ന ചിത്രമായിരുന്നു അത്.  ആ ചിത്രം ഫോട്ടോഷോപ്പാണെന്നും കങ്കണയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ഹൃത്വിക്കിന്റെ വാദം. 

വികാസ് ബാഹലിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് മാധ്യമപ്രവർത്തകർക്കു മുന്നിൽ വച്ച കങ്കണ ഹൃത്വിക്കിനെ കടന്നാക്രമിച്ചത് 

  സംവിധായകന്‍ വികാസ് ബഹലിനെതിരെ ലൈംഗിക ആരോപണവുമായി കങ്കണ രംഗത്തു വന്നിരുന്നു. 2014ല്‍ ക്വീന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ കാണുമ്പോഴൊക്കെ കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്യാറുണ്ടായിരുന്ന സംവിധായകന്‍ കഴുത്തിലും മുടിയിലും മുഖം അമര്‍ത്താറുണ്ടായിരുന്നുവെന്ന് കങ്കണ പറഞ്ഞു. ബലംപ്രയോഗിച്ചുള്ള ആ ആലിംഗനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തനിക്ക് ബലം പ്രയോഗിക്കേണ്ടിവന്നുവെന്നും കങ്കണ പറഞ്ഞു.

ഷൂട്ടിങ് കഴിഞ്ഞ് താന്‍ നേരത്തെ ഉറങ്ങുന്നതിനും കൂടുതല്‍ അടുപ്പം കാണിക്കാത്തതിനും വികാസ് തന്നെ വിമര്‍ശിക്കാറുണ്ടായിരുന്നു. വിവാഹം കഴിഞ്ഞിട്ടും ഓരോ ദിവസവും പുതിയ സ്ത്രീകളുമൊത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നുവെന്ന് അയാള്‍ പറയുമായിരുന്നു. ബോംബെ വെല്‍വെറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വികാസ് പീഡിപ്പിച്ചെന്ന് ഒരു യുവതി പറഞ്ഞതിന് പിന്നാലെയാണ് കങ്കണ ഇതേ സംവിധായകനില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.

MORE IN ENTERTAINMENT
SHOW MORE