സല്‍മാനെ കല്ല്യാണം കഴിക്കണം; മാനസിക വൈകല്യമുള്ള പെണ്‍കുട്ടി മുംബൈയില്‍

FILES-INDIA-ENTERTAINMENT-CINEMA-BOLLYWOOD-CRIME
SHARE

ബോളിവുഡ് താരം സൽമാനെ കാണാനും വിവാഹം ചെയ്യണമെന്നും അഭ്യർഥിച്ച് ഒരു പെൺകു‌ട്ടി മുംബൈയിലെത്തി. പൊലീസിന്റെ അന്വേഷണത്തിൽ  ഉത്തരാഖണ്ഡിൽനിന്നു കാണാതായ മനോദൗർബല്യം നേരിടുന്ന പെൺകുട്ടിയാണ് ഇതെന്ന് കണ്ടെത്തി.

മുംബൈയിലെത്തിയതിനു പിന്നാലെ അവർ സൽമാൻ ഖാൻ താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്സി അപ്പാർട്മെന്റിലെത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ അകത്തുകയറ്റിവിട്ടില്ല. പിന്നീടു ഈസ്റ്റേൺ ഫ്രീവേയിലുള്ള പാലത്തിലൂടെ പെൺകുട്ടി ലക്ഷ്യമില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതു ശ്രദ്ധയിൽപ്പെട്ടവരാണു പൊലീസിനെ വിവരം അറിയിച്ചത്.

പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തു മെഡിക്കൽ പരിശോധന നടത്തിയപ്പോൾ മനോദൗർബല്യം നേരിടുന്നയാളാണെന്നു വ്യക്തമായതായി സെവ്‌രി എസ്ഐ നാരായൺ തർക്കുൻഡെ അറിയിച്ചു. തുടർന്നു കുടുംബത്തെതപ്പിയുള്ള അന്വേഷണം ആരംഭിച്ചു. സൽമാൻ ഖാനെ വിവാഹം ചെയ്യാനായി എത്തിയതാണെന്നു മാത്രമായിരുന്നു ആദ്യ ദിവസങ്ങളിൽ അവർ പൊലീസിനോടു പറഞ്ഞത്. എന്നാൽ ഓഗസ്റ്റ് 29ന് അവർ ചില ഫോൺ നമ്പരുകൾ നൽകി. അതിലൊന്നു പെൺകുട്ടിയുടെ പിതാവിന്റേത് ആയിരുന്നു. പിന്നാലെ മുംബൈയിലെത്തിയ കുടുംബത്തിനു പൊലീസ് പെൺകുട്ടിയെ കൈമാറി.

ഓഗസ്റ്റ് 11നാണ് 24കാരിയായ പെൺകുട്ടി വീടുവിട്ട് ഇറങ്ങിയത്. സൽമാൻ ഖാനെ വിവാഹം ചെയ്യാനായി എത്തിയതാണെന്നു മാത്രമായിരുന്നു ആദ്യ ദിവസങ്ങളിൽ അവർ പൊലീസിനോടു പറഞ്ഞത്. എന്നാൽ ഓഗസ്റ്റ് 29ന് അവർ ചില ഫോൺ നമ്പരുകൾ നൽകി. അതിലൊന്നു പെൺകുട്ടിയുടെ പിതാവിന്റേത് ആയിരുന്നു

MORE IN ENTERTAINMENT
SHOW MORE