വില്ലനൊപ്പം ‘യെസ് ബോസ്’ പറയുന്ന ഒരാള്‍; മമ്മൂട്ടി ഓര്‍ത്ത പണ്ടത്തെ സ്വപ്നം: വിഡിയോ

mammootty-new2
SHARE

മലയാളിയുടെ ഹരമാണ് മമ്മൂക്ക. ഇത്രയൊക്കെ ഉയരത്തിൽ നടനായി അറിയപ്പെടുമോയെന്ന് കരുതിയിരുന്നോയെന്ന് മഴവിൽ മനോരമയുടെ നക്ഷത്രത്തിളക്കം എന്ന പരിപാടിയില്‍ ‍അവതാരക ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ  മറപടി ഇങ്ങനെ:

വില്ലന്റെ കൂടെ നിന്ന് യെസ് ബോസ് പറയുന്ന ഒരു രംഗം മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ. സിനിമയില്‍ അത്രയൊക്കെ എത്തുമേ കരുതുയുള്ളൂ.  ബാക്കിയെല്ലാം ഭാഗ്യമായിരുന്നു. സിനിമ ഒരു വികാരമായിരുന്നു. സിനിമയ്ക്കു വേണ്ടി തന്‍റെ കയ്യും കാലും വരെ തല്ലിയൊടിക്കാൻ തയ്യാറായിരുന്നു. സിനിമയിൽ എത്താതെ വേറെ വല്ലേടത്തും എത്തിയിരുന്നെങ്കിൽ തലതെറിച്ചു പോയെനേ. വലിയ നടനാകാണമെന്നല്ല, ഒരു നടനാകാണമെന്നായിരുന്നു ആഗ്രഹം. ഇപ്പോഴും അത് സാധ്യമായിട്ടില്ല. ഇപ്പോഴും അഭിനയിച്ചു കൊണ്ടിരിക്കുകയല്ലേ. എട്ട്, ഒമ്പതു വയസുള്ളപ്പോൾ വരെ സിനിമയിൽ വരാൻ ആഗ്രഹിച്ചിരുന്നു. ബാലതാരമായിരുന്നെങ്കിലെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. സകല സനിനമകളും കാണും, സിനിമാ മാഗസിനുകൾ വായിക്കും. എല്ലാ പാട്ടുകളും കേൾക്കും, സിനിമയെക്കുറിച്ച് എവിടെ നിന്നെല്ലാം വിവിരം കിട്ടുമോ അതെല്ലാം ശേഖരിക്കുമായിരുന്നു.

മേളയിലാണ് ആദ്യമായി ഒരു പാട്ട് പാടി അഭിനയിക്കുന്നത്. മേളയിൽ പാടുന്നത് യേശുദാസാണെന്ന് അറിഞ്ഞപ്പോൾ ഉറക്കം നഷ്ടമായി. യേശുദാസിനെ ദൂരെ നിന്ന് മാത്രമേ കണ്ടിട്ടുള്ളൂ. ഇൗ സന്തോഷം എനിക്ക് അറിയാവുന്നവരോടൊക്കെ പറഞ്ഞു. ബന്ധുക്കളോടും വീട്ടുകാരോടും സുഹൃത്തുക്കളോടും എല്ലാം. പിന്നീട് എങ്ങനെ പാട്ടിനൊപ്പിച്ച് ചുണ്ടനക്കുമെന്നാലോചിച്ച്  നാലഞ്ചു ദിവസം ഉറക്കം നഷ്ടപ്പെട്ടു. അന്ന് രാത്രിയിലായിരുന്നു മേളയുടെ ഷൂട്ട്. കാരണം രാത്രി 12 മണിക്ക് ശേഷമേ സർക്കസ് കൂടാരം ഒഴിയൂ. അതിനുശേഷമേ ഷൂട്ടിങ്ങുള്ളൂ. പാടുന്നവരെയൊക്കെ നിരീക്ഷിച്ച് ചുണ്ടനക്കാൻ പഠിക്കുകയായിരുന്നു. മനസൊരു മാന്ത്രികക്കുതിര എന്ന ഗാനമായിരുന്നു അന്നത്തെ മേളയിലെ ഗാനം.

അഭിമുഖ വിഡിയോ കാണാം

MORE IN ENTERTAINMENT
SHOW MORE