മലയാളത്തിലും കാസ്റ്റിങ് കൗച്ച്; വെളിപ്പെടുത്തലുമായി ഹണി റോസ്

honey-rose
SHARE

തെലുങ്ക് സിനിമാലോകത്തെ പിടിച്ചുലയ്ക്കുന്ന കാസ്റ്റ്ങ് കൗച്ച് വിവാദം മലയാളത്തിലേക്കും. നടി ഹണി റോസ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ‌സിനിമാമേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചാണ് ഹണിയുടെ തുറന്നു പറച്ചില്‍. സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും. അറിയപ്പെടുന്ന ഒരു അഭിനേത്രി ആകുന്നതുവരെ പല പുതുമുഖങ്ങൾക്കും പലവിധമുള്ള ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരാറുണ്ടെന്നും ഹണി പറയുന്നു. മോശമായ രീതിയിലുളള സംസാരവും സമീപനവും തുടക്കകാലത്ത് സിനിമാ രംഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.  ബ്രെയ്ൻവാഷ് ചെയ്യാനും ആളുകളുണ്ടാവുമെന്നും നമ്മുടെ വ്യക്തിത്വത്തിൽ ഉറച്ചു നിന്നാൽ കാസ്റ്റിങ് കൗച്ച് ഒന്നും ഒരു വിഷയമാകില്ലെന്നും ഹണി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ശാരീരികമായി കീഴ്പ്പെടുത്തുന്ന ഒരവസ്ഥ വരാത്തിടത്തോളം കാലം തന്റെ കാര്യം സെയ്ഫ് ആണെന്നും ഹണി കൂട്ടിച്ചേര്‍ത്തു. താൻ എക്സ്പീരിയൻസ് ചെയ്ത കാര്യങ്ങളെക്കുറിച്ചു മാത്രമാണ് പറയുന്നതെന്നും ഹണി കൂട്ടിച്ചേർത്തു. അച്ഛനും അമ്മയും എപ്പോഴും തനിക്കൊപ്പമുണ്ടെന്നും ഹണി റോസ് പറഞ്ഞു.  കാസ്റ്റിങ് കൗച്ച് ഒക്കെ സിനിമയിൽ നിലനിൽക്കുന്നുണ്ടെങ്കിലും നമ്മുടെ കാര്യങ്ങൾ നമ്മൾ തന്നെയാണ് തീരുമാനിക്കുന്നത്.  സിനിമയിലായാലും സിനിമയ്ക്കു പുറത്തായാലും നമ്മൾ നമ്മുടെ ഡിഗ്നിറ്റി ഉറച്ചു നിൽക്കാറുണ്ടെന്നും മറ്റാർക്കും അതിലൊന്നും കൈകടത്താനാവില്ലെന്നും ഹണി പറയുന്നു.

സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങൾ എല്ലാമേഖലയിലും ഉണ്ടെങ്കിലും സിനിമാമേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് അഭിനേത്രികൾ തുറന്നു പറയാൻ തുടങ്ങിയത് ഈ അടുത്തകാലത്താണ്. അന്യഭാഷാ സിനിമകളിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് മുൻപും നടികൾ തുറന്നു പറഞ്ഞിരുന്നെങ്കിലും മലയാളസിനിമയിലും കാസ്റ്റിങ് കൗച്ചുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് നടി പാർവതി തിരുവോത്താണ്. ഏതുവിഷയത്തിലും ധീരമായ നിലപാടുകളുള്ള രാധിക ആപ്തെയാണ് ബിടൗണിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നു പറയാൻ ധൈര്യം കാട്ടിയത്. പല ഉന്നതന്മാർക്കും ഇതിൽ പങ്കുള്ളതുകൊണ്ട് ഉള്ളിലെ ഭയം കാരണം ചൂഷണത്തിനിരയായവർ ഇതിനെക്കുറിച്ച് തുറന്നു പറയാൻ ധൈര്യം കാട്ടില്ലെന്നും രാധിക വെളിപ്പെടുത്തിയിരുന്നു. തെലുങ്കു സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും ലൈംഗിക ചൂഷണത്തെക്കുറിച്ചും ലോകത്തോടു വിളിച്ചു പറയാൻ ധൈര്യം കാട്ടിയത് നടി ശ്രീ റെഡ്ഢി ആയിരുന്നു.

MORE IN ENTERTAINMENT
SHOW MORE