എവിടെപ്പോയാലും ആരാധകർ വന്ന് പൊതിയുന്ന താരമാണ് സണ്ണിലിയോൺ. എന്നാൽ ബോളീവുഡിന്റെ ഈ ഹോട്ട്സുന്ദരിക്ക് സ്വന്തം വീട്ടിൽ ഊരിപിടിച്ച കത്തിയുമായി ഭീതിയോടെ ജീവിക്കേണ്ടി വന്ന ഒരു ഭൂതകാലമുണ്ട്. പുറത്തിറങ്ങാൻ പോലും പേടിച്ച് കഴിഞ്ഞ ആ കാലത്തെക്കുറിച്ചുള്ള ഓർമകളുടെ നടുക്കം ഇന്നും സണ്ണിയെവിട്ടുമാറിയിട്ടില്ല.
ജീവനെടുക്കുമെന്ന ഭീഷണിയുമായി വീട്ടിൽ വന്ന ബഹളംവയ്ക്കുന്ന ആളെക്കുറിച്ച് സണ്ണിതന്നെയാണ് ഒരു മാധ്യമത്തിന് അഭിമുഖത്തിൽ പറഞ്ഞത്. സോഷ്യൽമീഡിയയിലൂടെയായിരുന്നു ആദ്യമൊക്കെ ഭീഷണി. ഭർത്താവ് ഡാനിയൽ വെബ്ബർ വിദേശത്തായിരുന്ന കാലം. ആദ്യമൊന്നും ഭീഷണി വകവെച്ചില്ല. എന്നാൽ സംഭവം ഗൗരവമായി. വീടിന്റെ മുമ്പിൽ വന്ന് കൊല്ലുമെന്ന് ബഹളം കൂട്ടുകയും വാതിൽ ചവുട്ടിതുറക്കാൻ ശ്രമിക്കുന്നതും പതിവായി.
വീടിന്റെ മുമ്പിൽ ബഹളം കേൾക്കുമ്പോൾ തന്നെ കത്തിയുമായിട്ടാണ് വാതിലിന്റെ പിന്നിൽ സണ്ണിനിന്നിരുന്നത്. ഭീഷണിപ്പെടുത്തുന്ന യാളുടെ സുഹൃത്തുകളുടെ വകയും ട്വറ്ററിലൂടെയുള്ള അധിക്ഷേപങ്ങളുണ്ടായിരുന്നു. ജനക്കൂടം വീട് ആക്രമിക്കുമെന്ന പ്രതീതിയായിരുന്നു ആ കാലത്ത്. ഭയം വിട്ടുമാറാതായതോടെ വീടുമാറിയാണ് സണ്ണിരക്ഷപെട്ടത്.