ഐ.വി. ശശിയ്ക്കു ആ തൊപ്പി ശരീരത്തിന്റെ ഒരു ഭാഗം പോലെയായിരുന്നു. ഏതു ആൾക്കൂട്ടത്തിലും അദ്ധേഹത്തെ തിരിച്ചറിയാൻ ആ ഗോൾഫ് ക്യാപ് സഹായിച്ചു. ഗോൾഫ് ക്യാപിനെക്കുറിച്ച് അത്ര അറിവില്ലായിരുന്ന മലയാളി പ്രേക്ഷകർ അതിനെ ഐ.വി. ശശി തൊപ്പി എന്നു വിളിച്ചു. തൊപ്പിയില്ലാതെ സിനിമാ സംവിധായകരെ കാണാനാകില്ലെങ്കിലും ഐ.വി. ശശിയുടെ തൊപ്പി അക്കാലത്തു ഒരു പുതുമ തന്നെയായിരുന്നു. പൊതുവേദികളിലും സ്വകാര്യ ചടങ്ങുകളിലും അദ്ദേഹത്തെ ഈ തൊപ്പിയില്ലാതെ കാണാനാകില്ലായിരുന്നു. ഒടുവിൽ പൊതുദർശനത്തിനു വച്ചപ്പോഴും ജീവിതത്തിൽ ഉടനീളം ഉണ്ടായിരുന്ന ആ ഗോൾഫ് ക്യാപ് അദ്ദേഹത്തിന്റെ ശിരസിൽ ചേർന്നു കിടന്നിരുന്നു, വിട്ടു പിരിയാൻ മനസില്ലാതെ.
Advertisement