കറൻസി നിരോധനത്തിൽ തളർന്ന ചെറുകിട വ്യവസായമേഖല നിലനിൽപ്പിനുള്ള കൈത്താങ്ങാണ് സംസ്ഥാന ബജറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെയുള്ള നികുതികളിൽ ഇളവ് വേണമെന്നാണ് ആവശ്യം.
ഇത് ഫൈസൽ റഹ്മാൻ കോഴിക്കോട് നല്ലളം കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന നിരവധി ചെരുപ്പ് നിർമ്മാണശാലകളിൽ ഒന്നിന്റെ ഉടമസ്ഥൻ. കറൻസി നിരോധനം നിലവിൽ വന്നതോടെ കച്ചവടം നേർപ്പക്കുതിയായി കുറഞ്ഞു. നോട്ടുക്ഷാമം മൂലം തൊഴിലാളികൾക്ക് ശമ്പളം നൽകാൻ സാധിക്കാതെ ഉൽപാദനം നിർത്തിവച്ചു. ബാങ്കുകളിൽ നിന്നെടുത്ത വായ്പയുടെ പലിശ ഇളവുൾപ്പെടെ കേന്ദ്രബജറ്റിൽ നിന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശമാത്രമായിരുന്നു ഫലം. ഇതോടെ പ്രതീക്ഷ മുഴുവൻ തോമസ് ഐസക് അവതരിപ്പിക്കുന്ന സംസഥാന ബജറ്റിലാണ്.
ഇദ്ദേഹത്തെപ്പോല്ലെ വിവിധ മേഖലകളിലുള്ള നൂറുകണക്കിന് ചെറുകിട വ്യവസായികളാണ് ഈ ബജറ്റിൽ പ്രതീക്ഷയർപ്പിക്കുന്നത്. തീപ്പെട്ടി നിർമ്മാണവും, ഓട് വ്യവസായവും, കയർ വ്യവസായവുമെല്ലാം ഇതിൽ ചിലത് മാത്രം. ക്ഷേമനിധി വർധനയുൾപ്പെടെ പ്രതീക്ഷകൾ തൊഴിലാളികൾക്കുണ്ട്. കെ.എസ്.എഫ്.ഇ ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകളുടെ പലിശനിരക്കിൽ ഇളവുൾപ്പെടെ ചെറുകിട വ്യവസായ മേഖലയ്ക്ക് പ്രോൽസാഹനം നൽകുന്ന നടപടികളാണ് ഈ മേഖലയുടെ പ്രതീക്ഷ.