നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം ഇന്ത്യൻ ഓഹരി വിപണിയിലും പ്രതിഫലിക്കുന്നു. ദേശീയസൂചികയായ നിഫ്റ്റി സർവകാല റെക്കോർഡിലെത്തിയപ്പോൾ സെൻസെക്സ് രണ്ടുവർഷത്തെ ഏറ്റവും ഉയർന്നനിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സെമിഫൈനലെന്ന് വിലയിരുത്തിയ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞടുപ്പിന് ശേഷവും, ഹോളി അവധിയുംകഴിഞ്ഞ് വ്യാപാരംതുടങ്ങിയ ഇന്ത്യൻ ഓഹരിവിപണി മുന്നേറ്റംതുടരുകയാണ്. അറുന്നൂറ് പോയിന്റ് നേട്ടത്തോടെയാണ് സെൻസെക്സ് ആരംഭിച്ചത്. ഇതോടെ സൂചിക രണ്ടുവർഷത്തെ ഏറ്റവുംഉയർന്ന നിരക്കിൽ, ഇരുപത്തിയൊൻപതിനായിരത്തിന് മുകളിൽ നിലയുറപ്പിച്ചു.
ദേശീയ സൂചിയായ നിഫ്റ്റി ഒൻപതിനായിരംപോയിന്റ് കടന്ന് സർവകാല റെക്കർഡിലെത്തി. ബിഎസ്ഇയിലെ 1230 കമ്പനികളുടെ ഓഹരി, മികച്ചനേട്ടമുണ്ടാക്കിയപ്പോൾ 125 കമ്പനികളുടെ ഓഹരികളിൽമാത്രമാണ് നഷ്ടംനേരിട്ടത്. ബാങ്കിങ്, ഐടി, മേഖലയില്‍ കുതിച്ചുകയറ്റം പ്രകടമായി. 2015 മാർച്ചിന് ശേഷം സെൻസെക്സ് മുപ്പതിനായിരമെന്ന മാജിക് സംഖ്യയിലേക്ക് എത്തുമോയെന്നാണ് സാമ്പത്തികരംഗം ഉറ്റുനോക്കുന്നത്.
ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപി കെവരിച്ചനേട്ടമാണ് വിപണിയെ സ്വാധീനിച്ചത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും നരേന്ദ്രമോദിതന്നെയായിരിക്കും പ്രധാനമന്ത്രിപദത്തിലെത്തുകയെന്ന വിലയിരുത്തൽ വിദേശനിക്ഷേപകരെയടക്കം ഇന്ത്യൻവിപണിയിലേക്ക് ആകർഷിച്ചു. അതേസമയം, രാജ്യാന്തരവിപണിയിൽ രൂപയുടെമൂല്യവും ഉയർന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 44പൈസ ഉയർന്ന് 66രൂപ ഇരുപത് പൈസയിലെത്തി.