ബജറ്റിൽ കെട്ടിട നിർമ്മാണ നിയമങ്ങൾ ലഘൂകരിക്കുമെന്നാണ് റിയൽ എസ്റ്റേറ്റ് മേഖലയുടെ പ്രതീക്ഷ. നിർമ്മാണ സാമഗ്രികളുടെ വിലനിയന്ത്രണത്തിനും നിർദേശങ്ങൾ വേണം. ബജറ്റിന് മുമ്പ് ധനമന്ത്രി ആശയവിനിമയം നടത്തിയില്ലെന്ന ആക്ഷേപവും റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർക്കുണ്ട്.
വസ്തു രജിസ്ട്രേഷൻ മുതൽ കെട്ടട നിർമാണത്തിൻറെ വിവിധ ഘട്ടങ്ങളിലടക്കം സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്തെന്നാണ് റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവരുടെ പരാതി. നിയമക്കുരുക്കുകൾ കാരണം ഉദ്യോഗസ്ഥർ അനുമതി നൽകുന്നില്ല. പകരം കോടതിയുടെ ഉത്തരവുമായി വരാനാണ് നിർദേശിക്കുന്നത്. നിയമ തടസ്സങ്ങൾ ലഘൂകരിക്കാൻ ഈ ബജറ്റിലെങ്കിലും നിർദേശം ഉണ്ടാകുമെന്ന് റിയൽ എസ്റ്റേറ്റ് മേഖല പ്രതീക്ഷിക്കുന്നു.
സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കുക, ഭൂമി വില നിയന്ത്രിക്കാൻ ശാസ്ത്രീയമായ സംവിധാനം ഉറപ്പുവരത്തുക, സിമൻറ് അടക്കമുള്ള അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്തുക തുടങ്ങിയ കാര്യങ്ങളിലും ഉചിതമായ തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നു. നിർമ്മാണ മേഖലയിൽ അടക്കമുള്ള അന്യസംസ്ഥാന തോഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകണം. ജി.എസ്ടിയെ സ്വാഗതം ചെയ്യുന്ന റിയൽ എസ്റ്റേറ്റ് മേഖല ആകാക്ഷയോടെയാണ് സംസ്ഥാന ബജറ്റിനെ നോക്കിക്കാണുന്നത്.