ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സ്റ്റോറുകളിലൊന്നായ ആലിബാബയുടെ അമരത്ത് നിന്ന് സ്ഥാപകന്‍ ജാക്ക് മാ നാളെ വിരമിക്കും. വെറും 20 വര്‍ഷം കൊണ്ട് 29 ലക്ഷം കോടി രൂപ മൂല്യമുളള സ്ഥാപനം കെട്ടിപ്പടുത്താണ് ജാക്ക് മായുടെ പടിയിറക്കം .
ആയിരത്തി തൊളളായിരത്തി തൊണ്ണൂറുകള്‍. വെറും 800 രൂപ പ്രതിമാസ ശമ്പളം വാങ്ങി അധ്യാപക ജോലി ചെയ്തിരുന്ന മാ യുന്‍ എന്ന യുവാവ് കെഎഫ്സിയില്‍ തൊഴിലവസരം ഉണ്ടെന്നറിഞ്ഞ് അപേക്ഷ അയക്കുന്നു. അപേക്ഷിച്ച 24 പേരില്‍ 23 പേര്‍ക്കും ജോലി ലഭിച്ചു. മാ യുന്‍ മാത്രം ഒഴിവാക്കപ്പെട്ടു. ജോലിയ്ക്കായി മാ യുന്‍ അയച്ച 30 അപേക്ഷകളും നിരസിക്കപ്പെട്ടു. മാ യുന്‍ എന്ന പേര് ഇന്ന് പലര്‍ക്കും അത്ര പരിചിതമല്ല പക്ഷെ 1999 ല്‍ തന്റെ 17 സുഹൃത്തുക്കളുമായി ചേര്‍ന്ന് ആരംഭിച്ച ആലിബാബ എന്ന ഓണ്‍ലൈന്‍ സ്റ്റോറിന്‍റെ ഉടമയായ ജാക്ക് മായെ ലോകം മുഴുവനുമറിയും.
മാ യുന്‍ എന്ന ജാക്ക് മാ എന്ന് ലോകം വിളിക്കുന്ന ആലിബാബയുടെ ഉടമയുടെ ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഇന്റര്‍നെറ്റിന്‍റെ സാധ്യത തിരിച്ചറിഞ്ഞ് അത് ഉപയോഗപ്പെടുത്തിയതാണ് ജാക്ക് മായെ ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാക്കിയത്. 18 പേരെ വെച്ച് െവറും 1.40 ലക്ഷം രൂപ മുടക്കി ആരംഭിച്ച ആലിബാബയുടെ ഇന്നത്തെ മൂല്യം 29 ലക്ഷം കോടി രൂപയാണ്. വെറും 20 വര്‍ഷം കൊണ്ടാണ് ഈ നേട്ടം ആലിബാബ കൈവരിച്ചത്. ഇന്ന് ഒരു ലക്ഷത്തിലേറെ പേര്‍ ആലിബാബയിൽ ജോലി ചെയ്യുന്നു.ഒരു ദിവസം ആലിബാബയുടെ വെബ്സൈറ്റിലെത്തി ഉത്പന്നങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം 10 കോടിയാണ്.
55 വയസാകുമ്പോള്‍ വിരമിക്കുമെന്ന് നേരത്തെ തന്നെ ജാക്ക് മാ പ്രഖ്യാപിച്ചിരുന്നു. സഹപ്രവര്‍ത്തകനായ ഡാനിയല്‍ സാങിന് ചെയര്‍മാന്‍ സ്ഥാനം കൈമാറിയാണ് ജാക്ക് മാ പടിയിറങ്ങുന്നത്. അടുത്ത വര്‍ഷം വരെ ആലിബാബയുടെ ബോര്‍ഡില്‍ അദ്ദേഹം തുടരും. തന്‍റെ പഴയ അധ്യാപക ജോലിയിലേക്ക് മടങ്ങി പോവുകയാണ് ജാക്ക് മാ. കൂടാതെ സാമൂഹ്യ സേവനത്തിനായി ഒരു ഫൗണ്ടേഷന്‍ തുടങ്ങാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്.