വടകര പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്റെ മരണത്തിൽ നരഹത്യയ്ക്ക് കേസെടുത്തു. എസ്.ഐ നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവര്‍ക്കെതിരായാണ് കേസ്. പോസ്റ്റുമോര്‍ട്ടത്തിന് 24 മണിക്കൂര്‍ മുന്‍പ് 11 പരുക്കുകള്‍ ഉണ്ടായെന്ന് കണ്ടെത്തി. മാനസികവും ശാരീരികവുമായ സംഘര്‍ഷത്തെ തുടര്‍ന്നാണ് മരണമെന്നും റിപ്പോര്‍ട്ട്.