ബലാല്‍സംഗക്കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബു നാട്ടില്‍ തിരിച്ചെത്തിയശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി. കേരളത്തിലേക്ക് തിരികെയെത്താനുള്ള ടിക്കറ്റ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. കോടതി പറയുന്ന ദിവസം ഹാജരാവാന്‍ തയ്യാറാണെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ പറഞ്ഞു.അന്വേഷണവുമായി സഹകരിക്കുമെന്നും വ്യക്തമാക്കി. വിദേശത്തുള്ള വിജയ് ബാബു നാളെ കീഴടങ്ങിയില്ലെങ്കില്‍ റെഡ് നോട്ടിസിറക്കുമെന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍ മുന്നറിയിപ്പ് നല്‍കി
ഏപ്രിൽ 22നാണു പുതുമുഖ നടി പൊലീസിൽ പരാതി നൽകിയത്. ഈ വിവരം ചോർന്നു കിട്ടിയ പ്രതിയും നിർമാതാവുമായ വിജയ് ബാബു ആദ്യം ഗോവയിലേക്കും അവിടെ നിന്നു ബെംഗളൂരു വഴി ദുബായിലേക്കും കടന്നതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. പാസ്പോർട്ട് റദ്ദാക്കപ്പെടും എന്ന വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് ജോർജിയയിലേക്കു കടന്നതെന്നാണ് സൂചന.