അതിജീവിതയുടേത് ഗുരുതര ആരോപണം; കേസ് ഒതുക്കാന്‍ സിപിഎം ഇടനില: സതീശൻ

vd-satheesan-08
SHARE

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സി.പി.എം നേതാക്കള്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതരമായ ആരോപണവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍.  കേസ് ഒതുക്കിത്തീര്‍ക്കാന്‍ സിപിഎം നേതാക്കളും സര്‍ക്കാരും കൂട്ടുനില്‍ക്കുന്നെന്ന് വി.ഡി. സതീശൻ. അന്വേഷണം പാതിയില്‍ നിര്‍ത്തിയാണ് കേസ് കോടതിയിലെത്തിച്ചത്. അതിജീവിതയുടേത് ഗുരുതര ആരോപണമാണ്. മുഖ്യമന്ത്രി മറുപടി പറയണം. വിശദമായ അന്വേഷണം വേണം.  തെളിവ് ലഭിച്ചാല്‍ ഇടനിലക്കാരുടെ പേര് വെളിപ്പെടുത്തും. ഈ സർക്കാർ സ്ത്രീ വിരുദ്ധ സർക്കാരാണ്. കേരള സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് അതിജീവിതയുടെ ആരോപണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.   

പി.സി.ജോര്‍ജിനായി സര്‍ക്കാര്‍ നാടകം കളിക്കുന്നെന്ന് വി.ഡി.സതീശന്‍. ജോര്‍ജിന് ജാമ്യം കിട്ടാന്‍ ആഭ്യന്തരവകുപ്പ് സാഹചര്യമൊരുക്കിയെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. പി.സി ജോർജിന് ജാമ്യം കിട്ടാനും ഇടനിലക്കാർ പ്രവർത്തിച്ചു. സർക്കാർ ഇന്റലിജൻസ് സംവിധാനം എന്തിനാണെന്നും വി.ഡി. സതീശൻ ചോദിച്ചു.

MORE IN BREAKING NEWS
SHOW MORE