കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച സംയുക്തസേന മേധാവി ബിപിന്‍ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും ഭൗതികദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും. നാളെ ഡൽഹി കാന്റിലാണ് സംസ്ക്കാരം. ഊട്ടി വെല്ലിംഗ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും, ഗവര്‍ണറും, വ്യോമസേന മേധാവിയും പുഷ്പചക്രം സമര്‍പ്പിക്കും. 13 പേരുടെ മരണത്തിനിടയാക്കിയ കുനൂർ ഹെലികോപ്റ്റർ ദുരന്തത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രാവിലെ 11.15 ന് ലോക്സഭയിൽ പ്രസ്താവന നടത്തും. അപകടത്തെക്കുറിച്ച് വ്യോമസേനയുടെ ഉന്നതതല അന്വേഷണം ആരംഭിച്ചു. റാവത്തിന്റെ സ്വദേശമായ ഉത്തരാഖണ്ഡിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ സുരക്ഷാകാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതിയോഗം ചേർന്നിരുന്നു.