ആലുവയിലെ മോഫിയ പര്‍വീന്‍ ഭർതൃവീട്ടിൽ നേരിട്ടത് കൊടിയ പീഡനമെന്ന് റിമാൻഡ് റിപ്പോർട്ട്. ഭർത്താവും മാതാപിതാക്കളും അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. ഭർതൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചു. സുഹൈൽ ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പലതവണ ശരീരത്തിൽ മുറിവേൽപിച്ചു. മോഫിയയെ മാനസിക രോഗിയായി മുദ്രകുത്തി. 40 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടു. പണം നൽകാതായപ്പോൾ പീഡനം തുടർന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.