
വിവാദ കാര്‍ഷിക, തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് തുടരുന്നു. സംസ്ഥാനത്ത് പൊതു പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചു. തിരുവനന്തപുരത്ത് ഹർത്താലായി രൂപം മാറി. ഇതര ജില്ലകളിൽ പൊതു ഗതാഗതം നിലച്ചപ്പോൾ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും പ്രവർത്തിക്കുന്നില്ല. ഒരിടത്തും അക്രമസംഭവങ്ങളില്ല.