E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

തോമസ് ചാണ്ടിയുടെ ഭൂമിയിടപാട് : അഡീ. എ.ജി ഹാജരാകണമെന്ന് റവന്യുമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മന്ത്രിതോമസ് ചാണ്ടി കായൽ കയ്യേറിയ കേസിൽ അഡിഷണൽ എ.ജി. രഞ്ജിത്ത് തമ്പാൻതന്നെ ഹാജരാകണമെന്ന് റവന്യൂ മന്ത്രി ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് ജനറലിന് ഇക്കാര്യം കാണിച്ച് മന്ത്രി കത്ത് നൽകി. എന്നാല്‍ കേസ് ആര്‍ക്ക് നല്‍കണമെന്നത് തീരുമാനിക്കുന്നത് തന്‍റെ വിവേചനാധികാരമെന്ന നിലപാടിലാണ് അഡ്വക്കറ്റ് ജനറല്‍. അതിനാല്‍ റവന്യുവകുപ്പിന്‍റെ തീരമാനം നടപ്പാകാനിടയില്ല. പി.വി. അൻവർ എം.എൽ.എ അധികഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാനും റവന്യൂ വകുപ്പ് തീരുമാനിച്ചു. 

കായൽകൈയ്യേറി, ലേക്ക് പാലസ് റിസോർട്ട് നിർമ്മിക്കാനായി തണ്ണീർതടവും വയലും നികത്തി എന്നിവ സംബന്ധിച്ച കേസുകൾ പ്രദാന്യമുള്വതും പൊതുതാൽപര്യമുള്ളവയുമാണെന്ന അഭിപ്രായമാണ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനുള്ളത്. കേസുകളുടെ പ്രാധാന്യം കണക്കിലെടുത്ത് അഡിഷണൽ അഡ്വക്കേറ്റ് ജനറലായ രഞ്ജിത്ത് തമ്പാൻതന്നെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അഡ്വക്കേറ്റ് ജനറലിന് കത്ത് നൽകി. കഴിഞ്ഞദിവസം സ്്റ്റേറ്റ് അറ്റോർണി കെ.വി. സോഹൻ കേസിൽ ഹാജരായിരുന്നു. ഇത് രഞ്ജിത്ത് തമ്പാൻഅറിഞ്ഞില്ല എന്നപാരതി ഉണ്ട്. അതേസമയം രഞ്ജിത്ത് തമ്പാനെ കേസിൽനിന്ന് മാറ്റിയതായി ഒൗദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും റവന്യൂവകുപ്പ് പറയുന്നു. ഇക്കാര്യത്തിൽ ആശയക്കുഴപ്പവും പല ദിശയിലുള്ള തീരുമാനങ്ങളും ഒഴിവാക്കാനുദ്ദേശിച്ചാണ് റവന്യൂമന്ത്രി തന്നെ എജിക്ക് കത്ത് നൽകിയത്. ഭൂപരിഷ്ക്കരണ നിയമം ലംഘിച്ച് ഇരുനൂറേക്കറിലേറെ ഭൂമി പി.വി.അൻവർ എം.എൽ.എ കൈവശം വെച്ചിരിക്കുന്നു എന്ന പരാതിയും റവന്യൂവകുപ്പ് അന്വഷിക്കും. എത്രഭൂമി, ഏതെല്ലാം വില്ലേജിലുണ്ടെന്നാണ് പ്രാഥമികമായി പരിശോധിക്കുക.തണ്ടപ്പേർ രജിസ്റ്ററുകളുൾപ്പെടെ വിശദമായി പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.