തനിക്കെതിരായ കായൽകയ്യേറ്റ ആരോപണത്തിൽ റവന്യൂമന്ത്രിയുടെ നിലപാടിൽ തോമസ് ചാണ്ടിയ്ക്കു അതൃപ്തി. മുഖ്യമന്ത്രിയെ കണ്ട് തോമസ് ചാണ്ടി അതൃപ്തി അറിയിച്ചു. മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
തോമസ് ചാണ്ടിയ്ക്കെതിരെ നിയമപരമായ തുടര്‍നടപടി ആവശ്യപ്പെട്ടു റവന്യുമന്ത്രി റിപ്പോര്‍ട്ട് ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. എന്നാല്‍ മന്ത്രി ഇങ്ങനെ നിലപാടെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കായൽ കയ്യേറിയെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കലക്ടർ സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭ പരിഗണിച്ചില്ല . കൂടുതല്‍ പരിശോധന വേണമെന്ന് റവന്യൂ അഡീ. ചീഫ് സെക്രട്ടറി അറിയിച്ചു. ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗിച്ചു പരിശോധനവേണം. 2006 മുതല്‍ 2011വരെയുള്ള ചിത്രങ്ങളാണ് പരിശോധിക്കേണ്ടത് . കോടതി പരിഗണിക്കുന്ന കാര്യമായതിനാല്‍ കൂടുതല്‍ നിയമോപദേശം തേടണം. അഡീ. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിച്ചേക്കും.
അതേസമയം, തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിന്റെ രേഖകൾ ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ആലപ്പുഴ നഗരസഭ നോട്ടിസ് നൽകി. ഏഴു ദിവസത്തിനകം രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുമെന്ന മുന്നറിയിപ്പുമുണ്ട്. ലേക്ക് പാലസ് റിസോർട്ടിലെ കെട്ടിടങ്ങളുടെ നിർമാണ അനുമതി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ നേരത്തേ നിർദേശം നൽകിയിരുന്നു. അതിനിടെയാണു നഗരസഭയിൽ നിന്നു രേഖകൾ കാണാതായത്. തുടർന്നു നടത്തിയ പരിശോധനയിൽ 18 കെട്ടിടങ്ങളുടെ നിർമാണ രേഖകൾ കണ്ടെടുത്തു.