കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് പട്ടേൽ സമുദായ നേതാവ് ഹാർദിക്പട്ടേല്‍ പുറത്തുവരുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. എന്നാൽ, ഹോട്ടലിലിൽ രാഹുലെത്തുമ്പോൾ താനും അവിടെയുണ്ടായിരുന്നു എന്നത് വാസ്തവമാണെന്നും അദ്ദേഹവുമായി കൂടികാഴ്ച നടത്തിയിട്ടില്ലെന്നും ഹാർദിക് ആവർത്തിച്ചു.
ഇതേഹോട്ടലിൽവച്ച് എഐസിസി ജനറൽ സെക്രട്ടറി അശോക് ഗെഹ്‍ലോട്ടുമായി ചർച്ചനടത്തിയെന്നും ഹാർദിക്പറഞ്ഞു. അതേസമയം, ഇരുവരും തമ്മിലുണ്ടാക്കിയ രഹസ്യധാരണകള്‍ എന്താണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കോൺഗ്രസിൻറെ ഏജന്റായാണ് ഹാർദിക് പ്രവർത്തിക്കുന്നതന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻഭായ് പട്ടേൽ ആരോപിച്ചു.