ഗുജറാത്ത് തിരഞ്ഞെടുപ്പു തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. നേരത്തേ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഗുജറാത്തിനെ ഒഴിവാക്കി ഹിമാചല്‍പ്രദേശിലെ തിരഞ്ഞെടുപ്പു തീയതി മാത്രം പ്രഖ്യാപിച്ചത് വിവാദമായിരുന്നു.
ഇതിനിടെ 115 മുതൽ 125സീറ്റുവരെ നേടി ബിജെപി ഭരണം നിലനിര്‍ത്തുമെന്ന ഇന്ത്യ ടുഡെ അഭിപ്രായസർവേ ഫലം പുറത്തുവന്നു. കോൺഗ്രസ് 57മുതൽ 65സീറ്റുവരെ നേടുമെന്നും, ബിജെപിയുടെ വോട്ട്ശതമാനത്തിൽ കുറവുണ്ടാകുമെന്നും സർവെ പറയുന്നു. അതേസമയം ഗുജറാത്തിൽ 150 സീറ്റുനേടുമെന്ന് വീമ്പുപറയുന്ന ബിജെപി, തിരഞ്ഞെടുപ്പിനെ എന്തിന് ഭയക്കുന്നുവെന്ന ചോദ്യവുമായി പട്ടേൽസമരനേതാവ് ഹാർദിക്പട്ടേൽ രംഗത്തെത്തി. ഗുജറാത്തിൽ ബിജെപിയെ തകർക്കാൻ ഏതറ്റംവരെയും പോകുമെന്നും, എന്നാൽ, കോൺഗ്രസിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ഹാർദിക്പറഞ്ഞു.