കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. വനിതകൾക്കും ദളിത് വിഭാഗങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം നല്‍കുന്ന പട്ടികയാണിത്.
അതേസമയം എം.പിമാർ നിർദേശിച്ചിട്ടുള്ള പേരുകൾ അതേപടി ഉൾപ്പെടുത്താൻ നേതാക്കൾ തയാറായിട്ടില്ലെന്നാണ് സൂചന. വനിതകളുടെ പ്രാതിനിധ്യം പതിനേഴിൽ ഇന്ന് ഇരുപത്തിയെട്ടാക്കാനാണ് ശ്രമം. നിലവിൽ പ്രാതിനിധ്യം ഇല്ലാത്ത ഇടുക്കി, കൊല്ലം, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ വനിതകളെ ഉൾപ്പെടുത്തിയേക്കും. എസ്.സി,എസ്.ടി വിഭാഗങ്ങളിൽ നിന്ന് ഏഴുപേരാണ് നിലവിലെ പട്ടികയിലുള്ളത്.
പത്തുശതമാനം പ്രാതിനിധ്യം പാലിക്കാൻ പരാമവധി വനിതകളെ കണ്ടെത്താനാണ് ശ്രമം. വനിത,എസ്.എസ്.എസ്.ടി പ്രാതിനിധ്യം ഒരേസമയം പാലിക്കാമെന്ന് മാത്രമല്ല, പരമാവധി ആളുകളെ നീക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. രാജ്മോഹൻ ഉണ്ണിത്താനെ പട്ടികയിൽ ഉൾപ്പെടുത്തും. കോട്ടയം ജില്ലയിൽ നിന്ന് ഉൾപ്പെടുത്താനായിരുന്നു ആലോചനയെങ്കിലും സ്വന്തം ബ്ലോക്കായ കൊല്ലത്തെ വടക്കേവിള നിന്നല്ലെങ്കിൽ സ്ഥാനം വേണ്ടെന്ന നിലപാടിലാണ് ഉണ്ണിത്താൻ.
എന്നാൽ ഉണ്ണിത്താന് കൊല്ലം ജില്ലയിൽ അംഗത്വം ഇല്ലെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ മറുവാദം. തൃശൂർ ഡി.സി.സി പ്രസിഡന്റ് ടി.എൻ പ്രതാപൻ കെ.പി.സി.സി അംഗങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചതിനാൽ ഡി.സി.സി ഭാരവാഹികൾ കെ.പി.സി.സി അംഗങ്ങളാകണ്ടായെന്ന കടുംപിടുത്തവും ഉപേക്ഷിച്ചേക്കും