E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

കെപിസിസി പട്ടിക: സംസ്ഥാന ഘടകത്തിന്‍റെ നിലപാട് ധിക്കാരമെന്ന് ഹൈക്കമാന്‍ഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെ.പിസിസി പട്ടികയില്‍ വേണമെങ്കില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം മാറ്റം വരുത്തട്ടേയെന്ന സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് ധിക്കാരപരമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കില്‍ കെപിസിസി പട്ടിക അംഗീകരിക്കില്ല. കടുംപിടുത്തം തുടര്‍ന്നാല്‍ കേരളത്തെ ഒഴിവാക്കി എെഎസിസി ചേരും.ഹൈക്കമാന്‍ഡ് നിലപാട് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസനെ അറിയിച്ചുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

 സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികക്കെതിരെ എം.പി മാരും എ.ഐ ഗ്രൂപ്പില്‍ പെടാത്ത നേതാക്കളും നേരത്തെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഡല്‍ഹിയില്‍ എത്തി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. സംവരണതത്വങ്ങള്‍ പാലിച്ച് പുതിയ പട്ടിക നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം അതിന് ഇതുവരെ തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പ് അതോറിറ്റിക് നല്‍കിയ പട്ടികയില്‍ ആവശ്യമെങ്കില്‍ ഹൈക്കമാന്‍ഡിന് മാറ്റം വരുത്താം എന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. ഇത് ധിക്കാരപരമാണെന്നും പട്ടികയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കേരളത്തെ ഒളിവാക്കി എെഎസിസി  സമ്മേളനം ചേരുമെന്നും ഹൈക്കമാന്‍ഡ് അറിയിച്ചു. അങ്ങനെ വന്നാല്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കുന്നത് കേരളത്തിലെ നേതാക്കള്‍ക്ക് പുറത്തിരുന്ന് കാണേണ്ടിവരും. മറ്റ് സംസ്ഥാനങ്ങള്‍ സംവരണതത്വങ്ങള്‍ പാലിക്കുമ്പോള്‍ കേരളത്തിന് മാത്രം എന്താണ് പ്രത്യേകത എന്നാണ് ഹൈക്കമാന്‍ഡിന്‍റെ ചോദ്യം. എ,ഐ ഗ്രൂപ്പുകള്‍ കടും പിടുത്തം തുടരുന്ന സാഹചര്യത്തില്‍ നേതാക്കളെ ചര്‍ച്ചകള്‍ക്കായി ഇനി ഡല്‍ഹിക്ക് വിളിപ്പിക്കില്ല.33 ശതമാനം വനിതാ സംവരണം വേണമെന്നാണ് പാര്‍ട്ടി ഭരണഘടന പറയുന്നതെങ്കിലും നിലവിലെ പട്ടികയില്‍ 5 ശതമാനം മാത്രമാണ് വനിതകളുള്ളത്. ഇത് പത്ത് ശതമാനമെങ്കിലും ആക്കണമെന്നാണ് മഹിളാ കോണ്‍ഗ്രസിന്‍റെ ആവശ്യം. ഒരു വിഭാഗത്തെയും ഒഴിവാക്കരുതെന്നാണ് ഹൈക്കമാന്‍ഡിന്‍റെ കര്‍ശന  നിര്‍ദേശം.