E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

പട്ടയഭൂമി വിൽക്കാനും പണയം വയ്ക്കാനുമുള്ള വിലക്കുകളില്‍ ഇളവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പട്ടയംകിട്ടുന്ന ഭൂമി വിൽക്കാനും പണയം വെക്കാനുമുള്ള വിലക്കുകള്‍ ഇളവുചെയ്തുകൊണ്ട് സർക്കാർ വിജ്ഞാപനം ഇറക്കി. പട്ടയം ലഭിക്കുന്നതിനുള്ള വരുമാനപരിധിയും എടുത്തുകളഞ്ഞു. വൻതോതിൽ കൈയ്യേറ്റഭൂമിക്ക് പട്ടയം ലഭിക്കാൻ വഴിയൊരുക്കുന്നതാണ് ഭൂപതിവ് ചട്ടങ്ങളിൽകൊണ്ടുവന്നിരിക്കുന്ന മാറ്റം. 

ഭൂപതിവ് ചട്ടഭേദഗതി നിലവിൽ വരുന്നതോടെ രണ്ടുതരം പട്ടയങ്ങളാവും റവന്യൂ വകുപ്പ് നൽകുക, കൈവശഭൂമിക്കുള്ള പട്ടയം, സർക്കാർ ഭൂമി പുതുതായി പതിച്ച് നൽകുമ്പോഴുള്ള പട്ടയം. യഥാർഥ കർഷകർക്ക് ആശ്വാസം നൽകാനുദ്ദേശിച്ചുകൊണ്ടുള്ള ഭേദഗതി, കൈയ്യേറ്റക്കാർ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള മുൻകരുതൽ സർക്കാരെടുത്തിട്ടില്ല. അതായത് സർക്കാർഭൂമി കൈയ്യേറിയ ആർക്കും ഇനി, കാലാകാലങ്ങളായി ഭൂമി കൈവശം വെച്ചിരിക്കുന്നാതാണെന്ന് പറഞ്ഞ്് , നിയമപ്രകാരംതന്നെ പട്ടയം ആവശ്യപ്പെടാം. പ്രാദേശികതലത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാൽ ഇത് എളുപ്പവുമാകും. ഇതോടെ അനധികൃ റിസോട്ടുകൾക്കുൾപ്പെടെ പട്ടയം ലഭ്യമാകും. മാത്രമല്ല കൈവശമിരിക്കുന്ന ഭൂമിക്ക് പട്ടം ലഭിച്ചാൽ, ഇനി മുതൽ അത് ഉടൻ വിൽക്കാം, , ധനകാര്യ സ്ഥാപനങ്ങളിൽ പണയം വെക്കുകയുമാകാം. വിൽപ്പനക്കും പണയത്തിനും നിലവിലുള്ള നിയന്ത്രണവും ഭേദഗതിയിൽ എടുത്തുകളഞ്ഞിട്ടുണ്ട്. മാത്രമല്ല പട്ടയം ലഭിക്കാനുള്ള വാർഷിക വരുമാന പരിധി മുപ്പതിനായിരം രൂപയാണെന്നതും റദ്ദുചെയ്തു. സർക്കാരിന്റെ കൈവശമുള്ള ഭൂമി ഭൂരഹിതർക്ക് നൽകുമ്പോഴുള്ളതാണ് രാണ്ടാമത്തെ ഇനം പട്ടയം. ഇത്ര കാലവും ഈ ഭൂമി മറിച്ചു വിലൽക്കാനുള്ള കാലപരിധി 25 വർഷമായിരുന്നു.ഇത് 12 വർഷമായി കുറച്ചു. ഇതോടെ പാവപ്പെട്ടവർക്ക് നൽകിയ ഭൂമി അവരുടെ കൈവശം തന്നെ നിലനിറുത്താനുള്ള നിയമപരിരക്ഷയിലാണ് വെള്ളം ചേർക്കപ്പെടുന്നത്.