അനേർട്ട് ക്രമക്കേടിൽ ഒന്നരവർഷം കഴിഞ്ഞിട്ടും ത്വരിതാന്വേഷണം പൂർത്തിയാക്കാതെ വിജിലൻസ്. ഐ.ടി.സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ ഡ്യൂട്ടിയുമായ എം.ശിവശങ്കർ ഉൾപ്പെടെയുള്ളവര്‍ ആരോപണവിധേയരായ കേസിലാണ് വിജിലൻസിന്റെ ഒളിച്ചുകളി. രണ്ട് വിജിലൻസ് അന്വേഷണങ്ങൾ നേരിടുന്ന വ്യക്തിയെ അനേർട്ട് ഡയറക്ടറായി തുടരാൻ അനുവദിച്ചതെന്തിനാണെന്ന ചോദ്യത്തിന് വരുന്നിടത്തുവെച്ചുകാണാമെന്ന് മന്ത്രി എം.എം.മണി പ്രതികരിച്ചു.
ഊർജ്ജ സുരക്ഷാ മിഷനുമായി ബന്ധപ്പെട്ട് അനർട്ട് നടപ്പാക്കിയ ടെസം പ്രോജക്ടിൽ കോടികണക്കിനു രൂപയുടെ ക്രമക്കേട് സി.എ.ജി കണ്ടെത്തിയിരുന്നു. ധനകാര്യ പരിശോധനാ വിഭാഗവും, പിന്നീട് ലോക്കൽഫണ്ടാ ഓഡിറ്റും ക്രമക്കേട് സ്ഥിരീകരിച്ചു. തുടർന്ന് കൂടുതൽ അന്വേഷണത്തിനു സർക്കാർ വിജിലൻസിനു നൽകുകയായിരുന്നു. 45 ദിവസം കൊണ്ട് പൂർത്തിയാക്കേണ്ട അന്വേഷണമാണ് ഒന്നര വർഷമായിട്ടും പൂർത്തിയാകാത്തത്. 2007 മുതൽ 2012 വരെയുള്ള കാലയളവിലെ ഇടപാടുകളും ആരോപണങ്ങളുമായിരുന്നു അന്വേഷണ പരിധിയിലുൾപ്പെടുത്തിയത്. ഈ കാലയളവിലുള്ള അനർട്ടിലെ ഡയറക്ടർമാരാണ് അന്വേഷണ പരിധിയിൽ വരുന്നത്. 2010 ലും 2011 ലും ഇപ്പോൾ ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ ഡ്യൂട്ടി എം.ശിവശങ്കറായിരുന്നു അനർട്ട് ഡയറക്ടർ. അതേസമയം വിജിലൻസ് അന്വേഷണം നേരിടുന്ന ഇപ്പോഴത്തെ അനേർട്ട് ഡയറക്ടർക്ക് സർക്കാർ ഒരുവർഷം കൂടി തൽസ്താനത്ത് തുരാൻ അനുമതി നൽകിയിരിക്കുകയാണ്. ടെസം പ്രോജക്ടിലെ ക്രമക്കേട് , നിയമവിരുദ്ധമായ നിയമനങ്ങൾ എന്നിവയുടെ പേരിലാണ് അനർട്ട് ഡയറക്ടർ അന്വേഷണം നേരിടുന്നത്.