ബി.ജെ.പി. മാര്‍ച്ചിന്‍റെ മറവില്‍ രാജ്യമെമ്പാടും സിപിഎമ്മിനെതിരെ അക്രമം അഴിച്ചുവിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ കീഴ്പ്പെടുത്തുമെന്ന വാശിയോടെയാണ് ബി.ജെ.പി. ജാഥ നടത്തിയത്. നാടിനെതിരാണ് ജാഥയെന്ന് ജനം തിരിച്ചറിഞ്ഞെന്നും പിണറായി പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന തെക്കൻമേഖലാ ജാഥയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബി.ജെ.പിയുടെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞും ഭരണ നേട്ടങ്ങൾ വിശദീകരിച്ചും ഇടതുമുന്നണി നടത്തുന്ന മേഖലാജാഥകള്‍ക്ക് തുടക്കമായി. സോളര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ സൂര്യാഘാതം ഏറ്റ അവസ്ഥയിലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കാസര്‍കോട്ടു നിന്ന് കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍മേഖലാജാഥയുടെ ഉദ്ഘാടനം സി.പിഐ ദേശീയ സെക്രട്ടറി ഡി.രാജ നിര്‍വഹിച്ചു.