മതിയായ അംഗീകാരങ്ങളില്ലാതെ പ്രവർത്തിക്കുന്നുവെന്ന് ആരോപണവിധേയമായ ഇടപ്പള്ളി അൽഷിഫ ആശുപത്രി അടച്ചുപൂട്ടുന്നു. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ ബിജെപിയും യുവമോർച്ചയും സമരം ചെയ്യുകയും ആശുപത്രിക്ക് മുന്നിൽ സത്യഗ്രഹം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രവർത്തനം അവസാനിപ്പിക്കുന്നതായാണ് വാർത്താക്കുറിപ്പിൽ അറിയിച്ചത്.
അഡ്മിറ്റായി ചികിൽസ തേടുന്നവര്‍ മാത്രം തൽക്കാലം തുടരും. പൈൽസിന് ശസ്ത്രക്രിയക്ക് വിധേയരായ രോഗികള്‍ ചിലർ അടുത്തയിടെ പരാതി ഉന്നയിച്ചിരുന്നു. ഇവ പരിഗണിച്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, അൽഷിഫയുടെ അംഗീകാരം റദ്ദാക്കുകയും, അന്വേഷണം വേണമെന്ന് പൊലീസിന് ശുപാർശ നൽകുകയും ചെയ്തിരുന്നു