E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

അഡ്വ. ഉദയഭാനുവിന്‍റെ ഭൂമിയിടപാട്: രാജീവ് സാക്ഷിയായി ഒപ്പിട്ടതിന് തെളിവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cp-udhayabanu
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അഡ്വ.സി.പി ഉദയഭാനുവിന്റെ കൊച്ചിയിലെ വീട്ടിലും  ഓഫിസിലും നടത്തിയ റെയ്ഡിൽ നിർണായകമായ രേഖകൾ കണ്ടെടുത്തു. ഉദയഭാനുവിന്റെ ഭൂമിയിടപാടുകളിൽ രാജീവ് സാക്ഷിയായി ഒപ്പിട്ടതിന് അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിവ് ലഭിച്ചു. ഉദയഭാനുവിന്‍റെ വീട്ടില്‍നിന്ന് രേഖകളും കംപ്യൂട്ടറുകളും പിടിച്ചെടുത്തു. രാജീവിനെ ബന്ദിയാക്കി ഒപ്പിടീക്കാന്‍ ശ്രമിച്ച കരാര്‍ കണ്ടെത്താനായില്ല .കരാര്‍ തയാറാക്കിയ കംപ്യൂട്ടര്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഭൂമി വാങ്ങാന്‍ ഉദയഭാനു ഒരു കോടി മുപ്പത് ലക്ഷംരൂപ നല്‍കിയെന്നും കണ്ടെത്തി.

ചാലക്കുടി രാജീവ് കൊലക്കേസിലെ ഏഴാംപ്രതിയാണ് അഡ്വ.സി.പി ഉദയഭാനു. ഭൂമിയിടപാടിന്റെ രേഖകള്‍ കണ്ടെത്താനാണ് പരിശോധന നടത്തിയത്.. രാജീവ് കൊലക്കേസില്‍ കൊച്ചിയിലെ അഭിഭാഷകന്‍ സി.പി.ഉദയഭാനുവിനെ ഏഴാം പ്രതിയാക്കി പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 

സി.പി.ഉദയഭാനുവിനെതിരെ പൊലീസ് കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. വസ്തു ഇടപാടുകാരനായ അങ്കമാലി സ്വദേശി രാജീവിനെ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കിയ േശഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ അഭിഭാഷകന്‍ ഏഴാംപ്രതിയാണ്. ചാലക്കുടി പരിയാരത്തു നടന്ന കൊലപാതകത്തില്‍ അഭിഭാഷകന് കൃത്യമായ പങ്കുണ്ടെന്ന പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. തെളിവുകള്‍ മുദ്രവച്ച കവറിലാണ് സമര്‍പ്പിച്ചത്. രാജീവിന്റെ മകന്‍ അഖിലിന് അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാേപക്ഷയില്‍ കക്ഷിചേരാനും കോടതി അനുമതി നല്‍കി. രാജീവും ഉദയഭാനുവും തമ്മില്‍ സാമ്പത്തിക, വസ്തു ഇടപാടുകള്‍ നടത്തിയതിന്റെ രേഖകള്‍ അഖില്‍ കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍കൂര്‍ ജാമ്യാേപക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി നീട്ടിവച്ചിരുന്നു.