സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ ശനിയാഴ്ച നടന്ന ഇരട്ട ബോംബ് സ്ഫോടനങ്ങളില്‍ മരണമടഞ്ഞവരുടെ എണ്ണം മുന്നൂറ് ആയി. ഇരുനൂറിലധികംപേർക്കു പരുക്കേറ്റു. മൊഗാദിഷുവിൽ ഇതുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ സ്ഫോടനമാണിത്. നാലു മന്ത്രാലയങ്ങൾക്കു സമീപത്തെ തിരക്കേറിയ തെരുവിലായിരുന്നു സ്ഫോടനം. വിദേശകാര്യ മന്ത്രാലയത്തിനു സമീപമുള്ള സഫാരി ഹോട്ടൽ അപ്പാടെ തകർന്നു. രാജ്യത്തു മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അൽ ഖായിദയുമായി ബന്ധമുള്ള അൽ ഷഹാബ് ഭീകരരാണു സ്ഫോടനത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തെ യുഎസ് അപലപിച്ചു.
Advertisement