വേങ്ങരയില്‍ ബിജെപിക്ക് വോട്ടുകുറഞ്ഞതും എസ്ഡിപിഐ മുന്നേറ്റവും പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ഹാദിയ വിഷയം ഉന്നയിച്ച് പ്രചാരണം നടത്തിയ എസ്ഡിപി.ഐ നില മെച്ചപ്പെടുത്തി മൂന്നാംസ്ഥാനത്ത് എത്തിയപ്പോൾ ബി.ജെ.പി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഹൈക്കോടതി വിവാഹം റദ്ദാക്കിയതോടെ ശ്രദ്ധ നേടിയ വൈക്കത്തെ ഹാദിയയായിരുന്നു എസ്.ഡി.പി.യുടെ തുറുപ്പ് ചീട്ട്. സന്ദർങ്ങൾക്കനുസരിച്ച് എൽ ഡി എഫിനും യു. ഡി.എഫിനും എതിരെ ഹാദിയയെ ഉപയോഗിച്ചു. ചാഞ്ചാടി നിന്ന സമുദായ വോട്ടുകള്ളിൽ ചെറിയ തോതിൽ ഈ പ്രചാരണം സ്വാധീനിച്ചുവെന്ന് ഫലം വ്യക്തമാക്കുന്നു.
മതചിഹ്നങ്ങളെ കൂട്ടുപിടിച്ചുള്ള പ്രചാരണമാണ് എസ്. സി. പി. ഐ യുടെ നേട്ടത്തിന് പിന്നിലെന്ന് എൽ ഡി എഫ് ആരോപിച്ചു. ജനരക്ഷ യാത്ര റൂട്ട് മാറ്റി വേങ്ങരയിലെത്തിയെങ്കിലും ബി.ജെ.പിയെ രക്ഷിച്ചില്ല. വോട്ട് ചെയ്തവരുടെ എണ്ണത്തിൽ രണ്ടു ശതമാനം വർധനയുണ്ടായപ്പോൾ ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേക്കാൾ 1200-ൽ അധികം വോട്ടുകൾ കുറഞ്ഞു. ന്യൂനപക്ഷ വോട്ടുകളുടെ വികേന്ദ്രീകരിക്കണം കടുത്ത മൽസരം കാഴ്ച്ചവെയ്ക്കാൻ
എൽ ഡി.എഫിനെ സഹായിച്ചുവെന്നതാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.