സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ ഒരുഭാഗം മാത്രം പുറത്തുവിട്ടത് നീതിനിഷേധമെന്ന് മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.സോളര്‍ കേസ് നിയമപരമായി േനരിടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തെറ്റു ചെയ്യാത്തതിനാല്‍ ഒരു ഭയവുമില്ല. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ആർടിഐ കൊടുത്തിട്ടും നല്‍കിയില്ല. സഭയില്‍വയ്ക്കാത്തതിനാല്‍ പൊതുരേഖയല്ലെന്നാണ് മറുപടി കിട്ടിയത്. പാർട്ടിയിൽ നിന്നും അണികളിൽ നിന്നും എന്നും പിന്തുണ കിട്ടിയിട്ടേയുള്ളൂ. അക്കാര്യത്തിൽ താൻ സമ്പന്നനാണ്. സോളർ കേസ് യുഡിഎഫിനു അനുകൂലമായി വരും. സർക്കാരിനു തിരിച്ചടിയുമാകുമെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, സോളര്‍ കേസില്‍ നിലപാട് വ്യക്തമാക്കാൻ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല. കേരള നേതാക്കള്‍ ഡല്‍ഹിയിലെത്തി കേസ് വിവരങ്ങള്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചെങ്കിലും രാഹുല്‍ മറുപടിയൊന്നും പറഞ്ഞില്ല. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്ത് ഹൈക്കമാന്‍ഡ് നിലപാട് പിന്നീടെടുക്കുമെന്നാണ് രാഹുല്‍ അറിയിച്ചത്.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.എം സുധീരന്‍, എം എം ഹസൻ, വി ഡി സതീശൻ എന്നിവരാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ സോളര്‍ കേസ് മാത്രമേ ചര്‍ച്ച ചെയ്തുളളൂവെന്നും കെ.പി.സി.സി ഭാരവാഹി പട്ടികയുടെ കാര്യം ചര്‍ച്ച ചെയ്തില്ലെന്നും എം.എം.ഹസന്‍ വ്യക്തമാക്കി. പട്ടികയില്‍ അന്തിമതീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി തീരുമാനമെടുക്കുമെന്നും ഹസന്‍ അറിയിച്ചു.