ടി.പി വധക്കേസിൽ നിലപാട് മാറ്റി വി.ടി ബല്‍റാം എം.എല്‍.എ. താന്‍ പറഞ്ഞത് സി.ബി.ഐയും സംസ്ഥാന സര്‍ക്കാരും ഒത്തുകളിക്കുന്നുവെന്നാണ് .
കേസ് സി.ബി.ഐയ്ക്ക് വിട്ടിട്ടും തുടര്‍നടപടികളുണ്ടായില്ല. കോണ്‍ഗ്രസിനെ തരംതാഴ്ത്തി ബി.ജെ.പിയെ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം.
ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിണറായിക്കെതിരെ കേസെടുക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു.
ടി.പി. വധക്കേസ് ഒത്തുതീര്‍പ്പാക്കിയതിനു കിട്ടിയ പ്രതിഫലമാണ് സോളര്‍ കേസെന്ന് വി.ടി. ബല്‍റാം എം.എല്‍.എ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെയും അന്വേഷണത്തിന്‍റെയും പശ്ചാത്തലത്തിലായിരുന്നു ബല്‍റാമിന്‍റെ വിമര്‍ശനം.
ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയം കോൺഗ്രസ് അവസാനിപ്പിക്കണം. തോമസ് ചാണ്ടി ഉള്‍പ്പെടെയുള്ള അഴിമതിക്കാര്‍ക്കെതിരെ രംഗത്തുവരണം. കോണ്‍ഗ്രസ് മുക്ത കേരളമാണ് സി.പി.എമ്മിന്‍റെ അപ്രഖ്യാപിത ലക്ഷ്യമെന്നും അത് മുന്നില്‍കണ്ട് കോണ്‍ഗ്രസ് നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്നും , അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍ കോടതി അംഗീകരിച്ചതാണെന്നും തിരുവഞ്ചൂര്‍ തിരിച്ചടിച്ചു. പരാതിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്ന ഉപദേശവും നല്‍കി
നാലുവര്‍ഷത്തിനുശേഷമുള്ള ബല്‍റാമിന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്നായിരുന്നു കെ.കെ. രമ മനോരമ ന്യൂസിനോട് പറഞ്ഞു