കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാരിന്‍റെ തുടര്‍നടപടികളും ചര്‍ച്ച ചെയ്തു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.എം സുധീരന്‍, എം എം ഹസൻ, വി ഡി സതീശൻ എന്നിവരാണ് രാഹുല്‍ ഗാന്ധിയെ വീട്ടിലെത്തി കണ്ടത്. കേരള നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയില്ല. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തണമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു.
രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശങ്ങള്‍ രാഷ്ട്രീയകാര്യസമിതി ചര്‍ച്ച ചെയ്യുമെന്ന് ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം കെ.പി.സി.സി പ്രസിഡന്‍റ് എം.എം. ഹസന്‍ പറഞ്ഞു. കെ.പി.സി.സി പട്ടികയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് അതോറിറ്റിയാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു