സോളര്‍ റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ക്കു പിന്നാലെ ആരോപണങ്ങള്‍ക്ക് തടയിട്ടും സര്‍ക്കാരിനെ കടന്നാക്രമിച്ചും കോണ്‍ഗ്രസ്. കേസില്‍ തനിക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം ഒരുശതമാനമെങ്കിലും തെളിഞ്ഞാൽ പൊതുരംഗത്തുണ്ടാവില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതിനു മുന്‍പ് പുറത്തുവിട്ടത് ചട്ടലംഘനമാണെന്നും സിപിഎം പകപോക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.
സോളര്‍ കേസ് അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സിനെപ്പറ്റി മുഖ്യമന്ത്രി മിണ്ടുന്നില്ല. ഒന്നേക്കാൽ വർഷം ഒന്നും ചെയ്യാതിരുന്ന സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാെണന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
സിപിഎമ്മിന്റേത് നിലവാരമില്ലാത്ത പകപോക്കലാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിനെ അപമാനിച്ച് ബിജെപിക്ക് ശക്തി പകരാനുള്ള ശ്രമമാണ് സിപിഎമ്മന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നടപടികള്‍ രാഷ്ട്രീയ പ്രേരിതമെന്ന് കെ.വി.തോമസ് എം.പിയും കോണ്‍ഗ്രസ് നേതാവ് എ.പി.അനില്‍കുമാരും ആരോപിച്ചു.