കേരളത്തിലെ ഭരണം ഉത്തരകൊറിയയിലെപ്പോലെയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ജനാധിപത്യത്തെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും ഗിരിരാജ് സിങ് പറഞ്ഞു. കൊച്ചിയിൽ ജനരക്ഷായാത്രയ്ക്കിടെയാണ് കേന്ദ്രമന്ത്രിയുടെ വിമർശനം. കേരളത്തിലെ മുസ്ലീങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായെന്നും മലപ്പുറം കേന്ദ്രമാക്കി മുസ്ലീം സംസ്ഥാനമാക്കി മാറ്റാൻ ശ്രമം നടക്കുന്നെന്നും ഗിരിരാജ് സിങ് ആരോപിച്ചു.
അതേസമയം സോളാർ കേസോടെ പ്രതിഛായ നഷ്ടപ്പെട്ട യുഡിഎഫ് വിലാപയാത്രയ്ക്ക് തയാറെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പരിഹസിച്ചു.കെപിസിസി പട്ടികയ്ക്ക് പകരം ജയിലിൽ പോകേണ്ടവരുടെ പട്ടികയാണ് തയാറാക്കേണ്ടതെന്നും കുമ്മനം പറഞ്ഞു. കോട്ടയം ജില്ലയിലാണ് ഇന്ന് ജനരക്ഷായാത്ര.