E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ടിപി വധക്കേസ് പ്രതികളുടെ ജയിലിലെ ഫോണ്‍ വിളി; കുറ്റപത്രം സമർപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ നാല് വര്‍ഷത്തിന് ശേഷം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം നേതാക്കളും  കൊലയാളി സംഘത്തിലെ ഏഴ് അംഗങ്ങളും ഉള്‍പ്പെടെ പതിനെട്ട് പേരാണ് പ്രതികള്‍ .

2013 ഡിസംബറില്‍ കസബ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നാല് വര്‍ഷത്തിന് ശേഷം കുറ്റുപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 2013 സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ കോഴിക്കോട് ജില്ലാജയിലിനുള്ളില്‍ പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ അയച്ചു,മറ്റ് ഫോണുകളിലേക്ക് വിളിച്ചു ഫെയ്സ്ബുക്ക് ഉപയോഗിച്ചു എന്നതാണ് പരാതി. കൊലയാളി സംഘത്തിലെ മുഹമദ് ഷാഫി ടികെ രജീഷ് കൊടി സുനി കിര്‍മ്മാണ് മനോജ് കെ  ഷനോജ് എംസി അനൂപ് അണ്ണന്‍ സിജിത്ത് എന്നിവരാണ് കേസിലെ ആദ്യ ഏഴുപ്രതികള്‍. സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കെസി രാമചന്ദ്രന്‍  പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തന്‍ തുടങ്ങി സിപിഎം നേതാക്കളും പ്രതികളാണ്.

ജയിലില്‍ ഉള്ള പ്രതികള്‍ക്ക് സിംകാര്‍ഡ് എത്തിച്ച് കൊടുത്തവരാണ് മറ്റ് പ്രതികള്‍ . തടവറയില്‍ നിന്ന് ഉള്‍പ്പെടെ പ്രതികള്‍ ഫോട്ടോയെടുത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണം സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന്  നടത്തിയ പരിശോധനയില്‍ ജയിലിലെ കക്കൂസിന്റെ പൈപ്പില്‍ നിന്നും സെപ്റ്റിക് ടാങ്കില്‍ നിന്നും ഫോണുകളും സിംകാര്‍ഡുകളും കണ്ടെത്തിയിരുന്നു. ഫോണുകള്‍ കണ്ടെത്തിയതോടെ അന്വേഷണ സംഘം ഫോണ്‍കോളുകള്‍ സ്ഥീരികരിച്ചു.

കോഴിക്കോട് ജു‍ഡീഷല്‍ മജിസ്ട്രേറ്റ് മുമ്പാകെ  സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചിട്ടില്ല. ജയില്‍ ചട്ട വകുപ്പുകള്‍ പ്രകാരമുള്ള മൂന്ന് വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.